കളമശേരി മെഡിക്കല്‍ കോളജില്‍ സംഭവിച്ച ചികിത്സ വീഴ്ച്ച : അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കളമശേരി മെഡിക്കല്‍ കോളജില്‍ സംഭവിച്ച ചികിത്സ വീഴ്ച്ച കണ്ടെത്തുന്നതിനായി അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.ഹരികുമാരന്‍ നായര്‍ക്കാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം നടത്തി ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.

കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗി മരിക്കാനിടയായെന്ന നഴ്‌സിംഗ് ഓഫീസറുടെയും ജൂനിയര്‍ ഡോക്ടറുടെയും വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്താനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറിക്കിടന്നതിനാലാണ് കൊവിഡ് രോഗി മരിച്ചതെന്ന് നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവിയുടെ ശബ്ദ സന്ദേശമാണ് പ്രശ്നത്തിനിടയാക്കിയത്. പിന്നാലെ വീഴ്ച്ചകള്‍ ശരിവെച്ച്‌ ജൂനിയര്‍ ഡോക്ടര്‍ നജ്മ സലിമും രംഗത്തെത്തിയപ്പോള്‍ ആരോഗ്യ വകുപ്പ് സംശയത്തിന്റെ നിഴലിലായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസിൽ അടിമുടി അഴിച്ചുപണി ; ആഭ്യന്തരമന്ത്രി നാളെ ഉദ്യോഗസ്ഥരുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ അടിമുടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം....

പാർട്ടി ഇടപെട്ടതായി സൂചന ; അസി. ഇൻഫർമേഷൻ ഓഫീസർ നിയമനത്തിനായി വൻ ക്രമക്കേട്

0
തിരുവനന്തപുരം : പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ പി.എസ്.സി. നടത്തിയ അസിസ്റ്റന്റ്...

അഗ്നിപഥ് : നാലുവർഷത്തെ കാലാവധി അവസാനിച്ചാൽ കൂടുതൽ പേരെ നിലനിർത്താൻ തീരുമാനിച്ച് സേന

0
ന്യൂഡൽഹി : അഗ്നിവീർ പദ്ധതി പ്രകാരം നാല് വർഷത്തെ സേവന കാലാവധി...

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് : ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ വെല്ലുവിളിയുമായി രംഗത്ത്

0
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ...