തിരുവല്ല: തിരുമൂലയുടെ തിരുവരങ്ങിൽ മൂന്ന് ദിവസമായി തുടരുന്ന കൗമാര കലാപൂരത്തിന് കൊടിയിറക്കം. രണ്ട് വർഷത്തെ കോവിഡ് സൃഷ്ടിച്ച ശൂന്യതയിൽ നിന്നും നൂപുരധ്വനിയുടേയും ഗാനാലാപന മേള പെരുക്കങ്ങളുടെയും പെരുമ്പറ മുഴക്കത്തിൽ വേദികൾ ഒന്നാകെ ഉണർന്നെണീറ്റപ്പോൾ നാടിനത് അനിർവചനീയ അനുഭവ സാക്ഷ്യമായി മാറി. വേദികളിൽ നിന്നും വേദികളിലേക്ക് കലാസ്വാദകരുടെ ഒഴുക്കാണ് കാണാൻ കഴിഞ്ഞത്. ജനപ്രിയ ഇനങ്ങൾ നടന്ന വേദികളുടെ സദസ് നിറഞ്ഞു കവിഞ്ഞു.
യുപി വിഭാഗത്തിൽ 36 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 91ഉം ഹയർ സെക്കൻ്ററി വിഭാഗത്തിൽ 102 ഇനങ്ങളുമാണുള്ളത്. ഇതിൽ ഭൂരിഭാഗം ഇനങ്ങളും പൂർത്തിയായി കഴിഞ്ഞു. ഉച്ചയോടെ മിമിക്രി, മോണോ ആക്ട്, കഥാപ്രസംഗം, ചെണ്ട, തായമ്പക തുടങ്ങിയ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇനി ചെണ്ടമേളം, പഞ്ചവാദ്യം,കുച്ചിപ്പുടി തുടങ്ങിയ ഇനങ്ങൾ നടക്കും. 2000 രൂപയാണ് ഫീസെങ്കിലും അപ്പീലുകളുടെ എണ്ണത്തിലും ഇത്തവണത്തെ കലോത്സവം റിക്കാർഡിട്ടു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























