‘സ്വർണക്കടത്തുമായി ബന്ധമില്ല , പ്രതികളാരും എന്റെ പേര് പറഞ്ഞിട്ടില്ല’ : കാരാട്ട് റസാഖ് എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണക്കടത്ത് കേസിൽ തന്റെ പേര് ഉൾപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കാരാട്ട് റസാഖ് എംഎൽഎ. പ്രതികളാരും തന്റെ പേര് പറഞ്ഞിട്ടില്ല, പ്രതിയുടെ ഭാര്യയാണ് തന്റെ പേര് പറഞ്ഞതെന്നും കാരാട്ട് റസാഖ് പറഞ്ഞു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്നും എംഎൽഎ പറഞ്ഞു. നേരത്തെ സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് എംഎൽഎയുമായി അടുത്ത ബന്ധമെന്ന് പ്രതി സന്ദീപിന്റെ ഭാര്യ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. റിപ്പോർട്ടിൽ കാരാട്ട് ഫൈസൽ എന്ന പേരിനൊപ്പം കാരാട്ട് റസാഖ് എന്ന പേരും പരാമർശിക്കുന്നു.

എന്നാൽ ഇത് കാരാട്ട് റസാഖ് എംഎൽഎ തന്നെയാണോ എന്നുറപ്പില്ല. ഇവർ ഒരു സംഘമായാണ് പ്രവർത്തിച്ചത്. പ്രതികൾ തമ്മിൽ നടത്തിയ ആശയ വിനിമയത്തിലും എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു ഘട്ടത്തിലും എംഎൽഎ നേരിട്ട് ഇടപെട്ടതായി അറിയില്ലെന്നും മൊഴിയുണ്ട്. റമീസ് വഴിയായിരുന്നു എംഎൽഎയും ഇടപെടൽ. ഇക്കാര്യം രഹസ്യ റിപ്പോർട്ടായി കസ്റ്റംസ് കേന്ദ്രത്തിന് നൽകി. ഇതിന് പിന്നാലെയാണ് കാരാട്ട് റസാഖ് എംഎൽഎയുടെ പ്രതികരണം. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസിൽ തന്റെ പേര് വന്നതിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന സംശയവും എംഎൽഎ പ്രകടിപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...