പരമ്പരാഗത കൃഷിരീതി കരിങ്ങാലിപ്പാടത്തിന് ഇനി ഇല്ല

For full experience, Download our mobile application:
Get it on Google Play

പന്തളം :  പഴയ പരമ്പരാഗത കൃഷിരീതി കരിങ്ങാലിപ്പാടത്തിന് നഷ്ടമായി. കാലാവസ്ഥയിലെ വ്യതിയാനവും പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം വറ്റിക്കാൻ സൗകര്യമില്ലാത്തതും കൃഷിയിറക്കാൻ തടസ്സമാകുന്നതായി കർഷകർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നതോടെ പാടത്തേക്കും വെള്ളം കയറി. ചിറ്റിലപ്പാടത്ത് നിലം പൂട്ടിയടിക്കാനായി ട്രാക്ടർ ഇറക്കിയെങ്കിലും വെള്ളം കൂടുതലായതിനാൽ പണി നടത്താനായില്ല. വലിയകൊല്ലായിലും വാരുകൊല്ലായിലും തെക്കുഭാഗത്തുള്ള കുഴിനിലങ്ങളിലുമെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്.

വെള്ളം വറ്റിച്ച് ഞാറു പാകിക്കഴിഞ്ഞാൽ മൂന്നാഴ്ചയെങ്കിലും കഴിഞ്ഞാലേ ഞാറ് പറിച്ചുനടാൻ പാകമാവുകയുള്ളൂ. അപ്പോഴേക്കും ഒരുമാസത്തോളം സമയം വൈകും. വെള്ളം വറ്റാത്തതുകാരണം ഞാറ് പാകുന്നതിനോ നിലം പൂട്ടിയടിച്ച് ഒരുക്കുന്നതിനോ കഴിയുന്നില്ല. വേനലാരംഭിച്ച് വെള്ളം വറ്റിത്തുടങ്ങിയപ്പോഴാണ് അച്ചൻകോവിലാറ്റിൽനിന്ന്‌ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളം പാടത്തേക്ക് കയറിയത്. മുൻ വർഷങ്ങളിൽ വെള്ളം വറ്റി ഞാറ് പാകി കിളിപ്പിച്ച് ഡിസംബർ മാസം അവസാനം കൃഷിയിറക്കാനായിരുന്നെങ്കിലും ഇത്തവണ ഞാറ് പാകാൻപോലും കർഷകർക്ക് കഴിഞ്ഞില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...