ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസിയിൽ പണിമുടക്ക് ; നേരിടുമെന്ന് മാനേജ്‌മെന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആർ.ടിസിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയം. മാസ്റ്റർ സ്കെയിലിൽ നിർണയത്തിൽ ധാരണയാകാത്തതിനെ തുടർന്നാണ് ചർച്ച വഴിമുട്ടിയത്. ഇതോടെ നേരത്തെ പ്രഖ്യാപിച്ച വെള്ളി, ശനി ദിവസങ്ങളിലെ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് യൂണിയനുകളുടെ തീരുമാനം. ഇന്ന് അർധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കും.

137 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 23,700 രൂപയിൽ തുടങ്ങുന്ന മാസ്റ്റർ സ്കെയിൽ പ്രഖ്യാപിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. 112 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 20,000 രൂപയിൽ തുടങ്ങുന്ന സ്കെയിലിലാണ് മാനേജ്മെൻറ് മുന്നോട്ടുവെച്ചത്. ചർച്ച ധാരണയിലെത്താത്ത സാഹചര്യത്തിൽ ധനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും കൂടിയാലോചിക്കാൻ സാവകാശം വേണമെന്ന ആവശ്യം ഗതാഗതമന്ത്രി മുന്നോട്ടുവെച്ചു. എന്നാൽ 2016ൽ കലാവധി കഴിഞ്ഞ ശമ്പള പരിഷ്കരണത്തിെന്റെ കാര്യത്തിൽ ഇനിയും സാവകാശം അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു യൂണിയനുകൾ.

മാനേജ്മെൻറ് തല ചർച്ചകൾ പരാജയപ്പെട്ടതോടെ കെ.എസ്.ആർ.ടിസിയിലെ ഭരണ-പ്രതിക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് നീങ്ങുകയാണ്. വെള്ളിയാഴ്ച കെ.എസ്.ആർ.ടി.ഇ.എ (സിഐടിയു)യും എ.ഐ.ടി.യുസിയും ബിഎംഎസും 24 മണിക്കൂറും, ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുക. പണിമുടക്കിനെ നേരിടാൻ നടപടികളുമായി കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് രംഗത്തുവന്നിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘മിന്നൽ മാജിക്’ ബ്രാൻഡി പുറത്തിറക്കുന്നത് വിശദമായ പഠന ശേഷം മതിയെന്ന് യുഡിഎഫ് സർക്കാർ

0
പാലക്കാട് : കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസാന നാളുകളിൽ വലിയ കോലാഹലങ്ങളോടെ...

സലിം കുമാർ അവസാനമായി അഭിനയിച്ച ‘ഡ്രൈവർ’ പുറത്തിറങ്ങി ; ഹ്രസ്വചിത്രത്തിൽ റോഡ് സുരക്ഷാ സന്ദേശവുമായി...

0
കളമശേരി : പൊതുജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മോട്ടർ വാഹന...

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...

ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ ഒന്നര വർഷത്തിന് ശേഷം നിർണായക തെളിവ്

0
കോഴിക്കോട് : കോഴിക്കോട് കക്കോടിയിലെ ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം...