തിരുവനന്തപുരം: “ഒരു ദിവസം അവധി കിട്ടും എന്നത് മാത്രമായിരുന്നു കലാമേളയുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധ”മെന്ന് നടന്‍ ടൊവിനോ തോമസ്. 63-ാ൦ മാത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, വിധി പോലെ താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മേഖല കലാരംഗമാണെന്നും ഇനി തനിക്ക് നാട്ടില്‍ ചെന്ന് പറയാന്‍ കഴിയും, താനും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ആളാണെന്ന്” – ടൊവിനോ കൂട്ടി ചേർത്തു. ‘ഇവിടെ നില്‍ക്കുമ്പോള്‍ സന്തോഷവും പ്രതീക്ഷയുമാണുള്ളതെന്നും കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളായി വളര്‍ന്നു വരുന്നത് കാണുന്നത് അഭിമാനകരമാണെന്നും ജീവിതത്തില്‍ ഒരിക്കലും കലയെ കൈവിടരുതതെന്നും ടോവിനോ തോമസ് കുട്ടികളോട് പറഞ്ഞു. കല മനുഷ്യരെ തമ്മില്‍ അടുപ്പിക്കുകയും സ്‌നേഹിപ്പിക്കുകയും ചെയ്യും. കലയുടെ ആത്യന്തികമായ ലക്ഷ്യം വിനോദമാണെങ്കിലും അത് മനുഷ്യരില്‍ സൗഹൃദം സൃഷ്ടിക്കുന്നു. ഇവിടെ നിന്ന് കുട്ടികള്‍ക്ക് ഒരുപാട് സൗഹൃദങ്ങള്‍ ലഭിച്ചു കാണും അത് കാത്തുസൂക്ഷിക്കണമെന്നും ടൊവിനോ കുട്ടികൾക്ക് ഉപദേശം നൽകി. അടുത്ത തവണയും കലോത്സവത്തിന് ക്ഷണം കിട്ടുമെങ്കില്‍ മോഡേല്‍ വസ്ത്രമിട്ട് വരാമെന്നും ടൊവിനോ വാഗ്ദാനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1