കൊച്ചി : കുട്ടികൾക്കെതിരെ ഉള്ള അതിക്രമങ്ങൾക്കും ലഹരിക്കും എതിരായ ബോധവൽകരണത്തിന്റെ ഭാഗമായി 10 വയസുമുതൽ 18 വയസുവരെയുള്ള കുട്ടികൾ, കുട്ടികൾക്കായി നടത്തപ്പെട്ട ലോകത്തിലെ ഏറ്റവും ദൈർഘ്യ മേറിയ ബോധവൽകരണ പരിപാടിക്ക് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ലഭിച്ചു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 247 കുട്ടികൾ 24 മണിക്കൂർ തുടർച്ചയായി നീണ്ടുനിന്ന പരുപാടിയിൽ പങ്കെടുക്കുകയും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും ലഹരിക്കും എതിരെ അവരോരോരുത്തരും അവരവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പരിഹാരങ്ങളും നിർദ്ദേശിക്കുകയും ചെയ്തു. ഈ ബോധവൽകരണ പരിപാടിയിൽ കേരളത്തെ പ്രതിനിധീകരിച്ച് ആരോൺ പി ബിന്നി, അഭിനന്ദ് നായർ, അജിതാ ബാലചന്ദ്രൻ, അയന അനിൽ, ദേവാനന്ദ എം നായർ, കൃഷ്‌ണേന്ദു, നിവേദ്യ.പി, സാവൻ സിജു എന്നി 8 കുട്ടികൾ പങ്കെടുത്ത് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിക്കുകയും ചെയ്യ്തു.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മെഡലും പത്തനംതിട്ട കളക്ടറേറ്റിൽ വെച്ച് നടന്ന പുരസ്‌ക്കാര ദാന ചടങ്ങിൽ ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് ഐയർ വിതരണം ചെയ്തു. ദേശീയ – സംസ്ഥാന അവാർഡ് ജേതാവും ഈ ബോധവൽകരണ പരുപാടിയുടെ ദേശീയ കോർഡിനേറ്ററും കൂടിയായ ഷിജിൻ വർഗീസ് പരിപാടികൾക്ക് നേതൃത്വം വഹിച്ചു.