Friday, July 4, 2025 5:00 am

ജാമ്യാപേക്ഷ നല്‍കിയില്ല ; സാബു ജേക്കബ് കേസില്‍ പിന്നോട്ടു മാറുമ്പോള്‍ നിരപരാധികള്‍ അഴിക്കുള്ളില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്രിസ്‌മസ്‌ രാത്രിയില്‍ പോലീസിനെ വളഞ്ഞിട്ട്‌ ആക്രമിച്ച കേസില്‍ അറസ്‌റ്റിലായ ‘നിരപരാധി’കളെ കൈവിട്ട്‌ കിറ്റെക്‌സ്‌ ഉടമ സാബു ജേക്കബ്. രണ്ടു കേസുകളിലായി പൊലീസ്‌ 174 കിറ്റെക്‌സ്‌ തൊഴിലാളികളെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ 24 പേര്‍ മാത്രമാണ്‌ പ്രതികളെന്നാണ്‌ സാബു പറഞ്ഞത്‌. മറ്റുള്ളവര്‍ നിരപരാധികളാണെന്ന്‌ വാര്‍ത്താസമ്മേളനം വിളിച്ച്‌ പറഞ്ഞെങ്കിലും ജാമ്യാപേക്ഷ നല്‍കാന്‍പോലും രണ്ടാഴ്‌ചയായിട്ടും തയ്യാറായില്ല. ജാമ്യം കിട്ടണമെങ്കില്‍ ആളൊന്നിന്‌ 12 ലക്ഷത്തിലേറെ രൂപ കെട്ടിവയ്‌ക്കണമെന്ന്‌ വന്നതോടെയാണ്‌ സാബു ജേക്കബ്‌ സ്വന്തം സ്ഥാപനത്തിലെ ‘നിരപരാധി’കളെ കൈവിട്ടത്‌.

കിറ്റെക്‌സില്‍ പോലീസിന്‌ നേരെയുണ്ടായ കലാപത്തിനുപിന്നാലെ ലേബര്‍ ക്യാമ്പുകളില്‍ പോലീസ്‌ റെയ്‌ഡ്‌ തുടങ്ങിയപ്പോഴാണ്‌ സാബു ജേക്കബ് നിരപരാധി വാദവുമായി രംഗത്തെത്തിയത്‌. ആക്രമണത്തില്‍ പങ്കെടുത്ത 24 പേരെ സിസിടിവി പരിശോധിച്ച്‌ കണ്ടെത്തിയെന്നും അവകാശപ്പെട്ടു. എന്നാല്‍, കിറ്റെക്‌സ്‌ പരിസരത്ത്‌ ആക്രമണം നേരിട്ട പോലീസും അതിന്‌ സാക്ഷിയായ നാട്ടുകാരും മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. അറസ്‌റ്റിലായ മുഴുവന്‍പേരും ജാമ്യമില്ലാ വകുപ്പുകളില്‍ ജയിലിലായതോടെ സാബു ജേക്കബ് മിണ്ടാതായി.

പോലീസിനെ വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ച്‌ കലാപത്തിന്‌ ശ്രമിച്ചതിനുമായി രണ്ടു കേസുകളാണ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. പോലീസിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 51 പ്രതികളാണുള്ളത്‌. പൊതുമുതല്‍ നശിപ്പിച്ച കേസിലും ഇവര്‍ പ്രതികളാണ്‌. പൊതുമുതല്‍ നശിപ്പിക്കുന്നത്‌ തടയാനുള്ള നിയമപ്രകാരം (പിഡിപിപി ആക്‌റ്റ്‌) നശിപ്പിച്ച പൊതുമുതലിന്‌ തുല്യമായ തുക കെട്ടിവച്ചാലേ ജാമ്യം കിട്ടൂ. കലാപത്തിന്റെ ഭാഗമായി 12.05 ലക്ഷം രൂപയുടെ പൊതുമുതല്‍ കിറ്റെക്‌സ്‌ തൊഴിലാളികള്‍ നശിപ്പിച്ചതായാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ഒരു പോലീസ് ജീപ്പിന്‌ തീയിട്ടതിനുപുറമെ രണ്ടെണ്ണം തല്ലിത്തകര്‍ത്തു. വയര്‍ലസ്‌ സെറ്റുകളും ടാബുകളും നശിപ്പിച്ചു. ഈ സാഹചര്യത്തില്‍, പ്രതികളെ പുറത്തിറക്കാന്‍ കോടികള്‍തന്നെ കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടിവരും. അതോടെ ‘നിരപരാധി’കള്‍ക്കുവേണ്ടിയുള്ള വാദം അവസാനിപ്പിച്ചിരിക്കുകയാണ്‌ സാബു ജേക്കബ്‌.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...