ആലപ്പുഴ : തുഷാറിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മഹേശന്റെ കുടുംബം. 15 കോടി കെ.കെ മഹേശന്‍ എടുത്തിട്ട് എവിടെപ്പോയെന്ന ചോദ്യം ഉന്നയിച്ച് അനന്തിരവന്‍ രംഗത്തെത്തി. ക്രമക്കേട് നടന്ന എസ്.എന്‍.ഡി.പി ചേര്‍ത്തല യൂണിയന്റെ ചെയര്‍മാനാണ് തുഷാര്‍ വെള്ളാപ്പളളി. മഹേശന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ നടേശനും മകനും പേടിച്ചിരിക്കുകായാണെന്നും അതിനാല്‍ ഇതുപോലെ നിരവധി കെട്ടുകഥകള്‍ പുറത്തിറക്കുമെന്നും അനില്‍കുമാര്‍ ആരോപിച്ചു. അതിനിടെ കെ.കെ.മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശന്റെ മാനേജര്‍ കെ.എല്‍.അശോകനെ പോലീസ് ചോദ്യം ചെയ്യുന്നു. മാരാരിക്കുളം സിഐയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
എസ് .എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് തുഷാർ വെള്ളാപ്പള്ളി ആരോപിച്ചത്. മരണക്കുറിപ്പിലൂടെ ജനറൽ സെക്രട്ടറിയെ കുടുക്കാൻ ശ്രമിച്ചു. പിടിക്കപ്പെടുമെന്നു ബോധ്യമായപ്പോഴാണ് മഹേശന്റെ ആത്മഹത്യയെന്ന് തുഷാർ പറഞ്ഞു





























