മാപ്പ് പറയണം, ഗോവിന്ദനും സച്ചിന്‍ദേവിനും കെ.കെ.രമയുടെ നോട്ടിസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിയമസഭ സംഘര്‍ഷത്തില്‍ കൈക്ക് പരിക്കേറ്റ കെ.കെ രമയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും പ്രചാരണം നടത്തിയ സംഭവത്തില്‍ കെ.കെ. രമ എം.എല്‍.എ മാനനഷ്ട കേസ് നല്‍കുന്നു. ഇതിന്റെ ഭാഗമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ദേശാഭിമാനി പത്രം, സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്.

നിയമസഭയില്‍ നടന്ന സംഘര്‍ഷത്തില്‍ കെ. കെ രമയുടെ കയ്യില്‍ പരുക്കേല്‍ക്കുകയും പ്ലാസ്റ്ററിടുകയും ചെയ്തിരുന്നു. എന്നാല്‍, പ്ലാസ്റ്ററിടുന്നതിന് മുന്‍പ് സംഘര്‍ഷ സ്ഥലത്ത് കെ. കെ രമ എംഎല്‍എ പരുക്കേറ്റ കയ്യുയര്‍ത്തി ഭരണപക്ഷ അംഗങ്ങളോടും വാച്ച് ആന്‍ഡ് വാര്‍ഡിനോടും സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങള്‍ വെച്ച് കെ. കെ രമയുടേത് നാടകമാണെന്നും പരുക്കില്ലാത്ത കയ്യിലാണ് പ്ലാസ്റ്റര്‍ ഇട്ടിരുന്നതെന്നും സച്ചിന്‍ ദേവ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ രമയുടെതാണെന്ന് പറഞ്ഞുകൊണ്ട് വ്യാജ എക്‌സറെയും പ്ലാസ്റ്ററിട്ടത് വെറും നാടകമാണെന്നും പ്രചാരണം നടന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...