കോഴിക്കോട് : കൊടിയത്തൂരിൽ സ്‌കൂൾ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നടപടി എടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്. പിടിഎം ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥി പാഴൂർ സ്വദേശി മുഹമ്മദ് ബായിഷ് ആണ് മരിച്ചത്. ബസ് പിന്നോട്ടെടുക്കുമ്പോൾ കുട്ടിയെ ഇടിക്കുകയായിരുന്നു. അപകടസമയം ബസിനു പെർമിറ്റ് ഇല്ലായിരുന്നു.
രണ്ടു ബസുകൾക്കിടയിൽ കുടുങ്ങിയാണ് അപകടം സംഭവിക്കുകയായിരുന്നു. അപകട സമയം ബസിനു പെർമിറ്റ് ഇല്ലായിരുന്നു. എന്നാൽ വൈകിട്ടോടെ പെർമിറ്റ് ലഭിച്ചു. നേരെത്തെ അപേക്ഷ തന്നിരുന്നു എന്നാണ് എംവിഐ പറയുന്നത്. വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ മനപ്പൂർവം അല്ലാത്ത നരഹത്യക്കും അപകടകരമാം വിധത്തിൽ വാഹനം ഓടിച്ചതിനും പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ബായിഷിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






























