ഗുജറാത്ത്‌ വംശഹത്യയുടെ പകർപ്പാണ്‌ ഡൽഹിയിൽ സംഘപരിവാർ സൃഷ്‌ടിക്കുന്നത്‌ ; അന്നത്തെ മുഖ്യമന്ത്രി ഇന്നത്തെ പ്രധാനമന്ത്രിയും – കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിൽ നടന്ന വംശഹത്യയുടെ പകർപ്പാണ്‌ ഡൽഹിയിൽ നടക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെന്ന് കേൾക്കുമ്പോൾ വിറളിപിടിക്കുന്നവരാണ് വടക്കുകിഴക്കൻ ഡൽഹിയെ വർഗീയ കലാപത്തിൽ ചുട്ടെരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ ഗുജറാത്തിൽ പടർന്നുപിടിച്ച വർഗീയ കലാപം വംശഹത്യയായി മാറിയ ചരിത്രത്തിന്റെ  പകർപ്പാണ് ഡൽഹിയിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ‐ കോടിയേരി പ്രസ്‌താവനയിൽ പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരെ തുടരുന്ന ജനകീയ പ്രതിഷേധങ്ങളെ തകർക്കാൻ ലക്ഷ്യമിട്ട്‌ സംഘപരിവാർ തുടങ്ങിയ കലാപത്തിൽ ഇതിനകം പതിമൂന്ന്‌ പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്‌. ഒരു മതവിഭാഗത്തിന്റെ മാത്രം കടകളും വീടുകളും വാഹനങ്ങളും തെരഞ്ഞുപിടിച്ച്‌ കത്തിക്കുകയും നശിപ്പിക്കുകയുമാണ്‌.

ഇതരസംസ്ഥാന തൊഴിലാളികളും മുസ്ലിങ്ങളും വടക്കുകിഴക്കൻ ഡൽഹിയിൽനിന്നു കൂട്ടത്തോടെ പലായനം ചെയ്യുകയാണ്‌. തോക്കുകളുമായി ‘ജയ്‌ ശ്രീറാം’ വിളിച്ചാണ്‌ കലാപകാരികൾ അഴിഞ്ഞാടുന്നത്‌. മാധ്യമ പ്രവർത്തകർപോലും ആക്രമിക്കപ്പെട്ടു. രാജ്യതലസ്ഥാനത്ത്‌ നിയമവാഴ്‌ച പൂർണമായും തകർന്നിരിക്കുന്നു. പോലീസ് അടക്കമുള്ള ഭരണകൂട ഉപകരണങ്ങളെ കലാപത്തിനായി ഉപയോഗിക്കുന്നു.

അമേരിക്കൻ പ്രസിഡന്റ്‌ ഇന്ത്യ സന്ദർശിച്ച സമയത്താണ് ഡൽഹിയെ കലാപഭൂമിയാക്കി മാറ്റിയത്. കലാപസ്ഥലത്തുനിന്ന്‌ 20 കിലോമീറ്റർ അകലെ അമേരിക്കൻ പ്രസിഡന്റും പ്രതിനിധിസംഘവും താമസിക്കുമ്പോൾ തൊട്ടിപ്പുറത്ത് വർഗീയതയുടെ കലാപാഗ്നി ആളിപ്പടർത്തുകയായിരുന്നു സംഘികൾ. ആ അവസരത്തിൽ മോദിയും ഷായും ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാൻ ചെറുവിരൽ പോലും അനക്കാത്തത് ആർ എസ് എസ് തീരുമാനത്തെ ധിക്കരിക്കാൻ സാധിക്കാത്തത് കൊണ്ടാണെന്ന് സംശയിക്കാം. കലാപത്തിനു പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഈ വർഗീയ കലാപം ഡൽഹിയിൽ ഒതുങ്ങിനിൽക്കുമെന്ന്‌ കരുതാനാകില്ല. അയൽ സംസ്ഥാനങ്ങളിലേക്കും കലാപം പടരാനുള്ള സാധ്യത തള്ളിക്കളയരുത്. സിഎഎ വിരുദ്ധപ്രക്ഷോഭത്തെ തകർക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമായാണ്‌ വർഗീയകലാപത്തിനു തിരികൊളുത്തിയിട്ടുള്ളത്‌. സിഎഎയ്‌ക്കെതിരായ ജനകീയപ്രതിഷേധം രാജ്യമാസകലം ഉയർന്നുപൊങ്ങുമ്പോൾ അതിന് തടയിടാനാണ് രാജ്യത്തെ വർഗീയാഗ്നിയിലേക്ക്‌ തള്ളിയിടുന്നത്.

വർഗീയധ്രുവീകരണം ശക്തമാക്കി അധികാരം നിലനിർത്തുകയും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യം ഉന്നംവെക്കുകയുമാണ് രാഷ്ട്രീയ ഹിന്ദുത്വ. എല്ലാ ജനാധിപത്യ മതനിരപേക്ഷവിശ്വാസികളും രാജ്യത്തിന്റെ  നിലനിൽപ്പിനായി മുന്നോട്ടു വരേണ്ട ഘട്ടമാണിത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് വർഗീയ ശക്തികൾക്കെതിരായി പോരാടാനും  കോടിയേരി ആഹ്വാനം ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...