കൊച്ചി : കൊല്ലങ്കോട് പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ, അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലഖക്കെതിരേ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മാവൻ. കുട്ടിയുടെ അമ്മ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും എറണാകുളത്ത് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യലിനിടെ വളരെ മോശമായി പെരുമാറിയെന്നും ഇതോടെ അമ്മയുടെ അവസ്ഥ മോശമാവുകയും അവർ ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണ് ആരോപണം.
വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് പിന്നാലെയാണ് കൊല്ലങ്കോട് പെൺകുട്ടിയുടെ മരണം സിബിഐക്ക് വിടുകയും പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തത്.
‘2010-ലാണ് സഹോദരി ഭർത്താവിന്റെ വീട്ടിൽനിന്ന് പിണങ്ങി രണ്ടു മക്കളുമായിട്ട് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത്. ഭർത്താവിന്റെ വീട്ടിൽനിന്ന് വളരെ മോശം സാഹചര്യത്തിലാണ് സഹോദരി കുട്ടികളുമായി വീട്ടിലേക്ക് വന്നത്. വരുമ്പോൾ തന്നെ സഹോദരിക്ക് പല കാര്യങ്ങളും കൃത്യമായി അറിയാത്ത തരത്തിലുള്ള മോശം മാനസികാവസ്ഥയിലായിരുന്നു. ശാരീരികമായും ഭർത്താവിന്റെ വീട്ടിൽ നിന്നും ഏറെ മർദ്ദനം ഏറ്റുവാങ്ങിയിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തി സാധാരണ നിലയിലേക്ക് എത്തുന്നതിനിടെയാണ് മകളുടെ മരണം സംഭവിച്ചത്. പിന്നീട് വീണ്ടും സഹോദരിയുടെ അവസ്ഥ മോശമായി. അദ്ദേഹം പറഞ്ഞു.





























