കോന്നി റിപ്പബ്ലിക്കൻ സ്കൂളിലെ അധ്യാപകനും കുടുംബവും മരണാനന്തരം വൈദ്യശാസ്ത്ര പഠനത്തിന് ശരീരം ദാനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : വൈദ്യശാസ്ത്ര പഠനത്തിനായി മെഡിക്കൽ വിദ്യാർത്ഥികൾക്ക് മരണശേഷം തന്റെയും കുടുംബാംഗങ്ങളുടെയും ശരീരം ദാനംചെയ്ത് മാതൃകയാവുകയാണ് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ പ്രമോദ് കുമാർ. അദ്ദേഹത്തോടൊപ്പം ഭാര്യ രമ്യ, പിതാവ് കെ. തങ്കപ്പക്കുറുപ്പ്, മാതാവ് രാധാമണിയമ്മ എന്നിവരാണ് കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് ശരീരം ദാനം ചെയ്തത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്രരംഗം നേരിടുന്ന ഒരു പ്രധാന പ്രതിസന്ധിയാണ് പഠനത്തിനും ഗവേഷണത്തിനും മനുഷ്യശരീരങ്ങൾ ലഭിക്കാത്ത അവസ്ഥ. ആധുനിക സമൂഹത്തിൽ നിലനിൽക്കുന്ന വിശ്വാസങ്ങളും മതപരമായ കാഴ്ചപ്പാടുകളും ഭയവും ശാസ്ത്രീയ മനോഭാവത്തിന്റെ അഭാവവുമാണ് ഇത്തരം പുരോഗമനപരമായ ചിന്തകളിൽനിന്ന് പലരെയും പിന്തിരിപ്പിക്കുന്നതെന്ന് പ്രമോദ് കുമാർ പറഞ്ഞു.

സമൂഹത്തിന് മാതൃകയായി ഗുണപരമായ സാമൂഹികമാറ്റത്തിന് തുടക്കംകുറിക്കാൻ സ്വയം സന്നദ്ധനാവുന്നതിലൂടെ തന്റെ വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഈ അധ്യാപകൻ ജീവിതഗന്ധിയായ പാഠങ്ങൾ പകർന്നു നൽകുകയാണ്. സ്വജീവിതം സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി മാറ്റിവെയ്ക്കേണ്ടതാണെന്ന സങ്കല്പവും ആഗ്രഹവുമാണ് ബോഡി ഡൊണേഷനിലൂടെ സഫലീകരിച്ചിരിക്കുന്നതെന്ന് ദീർഘകാലമായി അധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന പ്രമോദ് കുമാർ പറയുന്നു. അധ്യാപക പരിശീലകൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്പീക്കർ, മത്സരപരീക്ഷ പരിശീലകൻ, കോളമിസ്റ്റ്, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനാണ് ഇദ്ദേഹം.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളെക്കുറിച്ച് പഠിക്കാനായി രചനയും സംഗീതവും നിർവഹിച്ച്
7 മിനിറ്റ് ദൈർഘ്യമുള്ള ‘ വരികളിൽ വിരിയുന്ന ഭാരതം ‘ എന്ന ഗാനം പുറത്തിറക്കി.
കഷ്ടപ്പെടാതെ ഇഷ്ടപ്പെട്ട് പഠിക്കാം എന്ന ആശയത്തെ സോഷ്യൽ മീഡിയയും ദൃശ്യമാധ്യമങ്ങളും ഏറ്റെടുത്തതോടെ ഈ ഗാനം വൈറലായി. മലയാളത്തിലെ നിരവധി ബ്ലോഗുകളിൽ പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ് എന്നിവയെ അടിസ്ഥാനമാക്കി ‘ പോയവാരവും പുത്തനറിവുകളും’,  ‘ സോഷ്യൽ സെൻസ്’ തുടങ്ങിയ പംക്തികൾ കൈകാര്യം ചെയ്യുന്നു. മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഫ്രീഡം ഫിഫ്റ്റി നൽകുന്ന ഡോ.സുകുമാർ അഴീക്കോട് പുരസ്ക്കാരത്തിന് അർഹനായിട്ടുണ്ട്. വാഴമുട്ടം നാഷണൽ യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അമേയ പ്രമോദ് മകളും ബെംഗളൂരുവിൽ ഐ.ടി. ഉദ്യോഗസ്ഥനായ പ്രവീൺ കുമാർ സഹോദരനുമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...