കൂടലില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് സമുച്ചയത്തിന് കിഫ്ബിയില്‍ നിന്നും 1.55 കോടിയുടെ അംഗീകാരം

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്മ്മിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനായി കിഫ്ബിയില്‍ നിന്നും 1.55 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി എംഎല്‍എ പറഞ്ഞു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും മാര്‍ക്കറ്റ് നിര്‍മിക്കുക.

നിലവില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. 4025.75 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മാര്‍ക്കറ്റില്‍ നാല് മത്സ്യ വിപണന കേന്ദ്രങ്ങള്‍, ഫിഷ് ഡിസ്‌പ്ലെ സ്റ്റാള്‍, മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാനുള്ള ആധുനിക ഫ്രീസര്‍ റൂം, ഫിഷ് പ്രിപ്പറേഷന്‍ റൂം, മത്സ്യം ലേലം ചെയ്യുന്നതിനുള്ള ഹാള്‍ തുടങ്ങിയവയുണ്ടാകും.

കൂടാതെ ഇറച്ചി വിപണനത്തിന് ആധുനിക ഇറച്ചി വ്യാപാര കേന്ദ്രം, ശീതികരിച്ച ഇറച്ചി പ്രദര്‍ശന കേന്ദ്രം, പച്ചക്കറി വ്യാപാരത്തിനായി നാല് പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, രണ്ട് പലചരക്കു വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. സ്ത്രീകള്‍ക്ക് മൂന്ന് ടോയ് ലെറ്റ്, പുരുഷന്മാര്‍ക്ക് മൂന്ന് ടോയ് ലെറ്റ്, സ്റ്റെയര്‍ റൂം, വരാന്ത, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മലിനജല സംസ്‌കരണ കേന്ദ്രം തുടങ്ങിയവയും നിര്‍മ്മിക്കും.

മാര്‍ക്കറ്റില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി നല്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കും. നിലവില്‍ നടക്കുന്ന മാര്‍ക്കറ്റ് പ്രവര്‍ത്തനം മറ്റൊരു അനുയോജ്യമായ സ്ഥലത്തേക്ക് താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കും. ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പഞ്ചായത്ത് ഏറ്റെടുത്ത് പ്രവര്‍ത്തനം നടത്തും. നിയോജക മണ്ഡലത്തിലെ പ്രധാന മാര്‍ക്കറ്റുകളെ ആധുനിക നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായാണ് കൂടല്‍ മാര്‍ക്കറ്റിന് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.

ജനങ്ങള്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ വൃത്തിയോടെയും മികച്ച ഗുണനിലവാരത്തിലും വിതരണം ചെയ്യുന്നതിനായാണ് മാര്‍ക്കറ്റുകള്‍ ആധുനികവത്കരിക്കുന്നത്. ഫിറ്റ്നസ് സെന്ററിനൊപ്പം ആധുനിക മാര്‍ക്കറ്റും കൂടലില്‍ അനുവദിച്ചതോടെ കലഞ്ഞൂര്‍ പഞ്ചായത്ത് വികസന കുതിപ്പിലൂടെ മുന്‍പോട്ടു പോകുകയാണ്. മാര്‍ക്കറ്റ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...