കൊറോണ വിലക്കുകള്‍ ലംഘിച്ച് മൂത്ത പാതിരിയും കുട്ടിപാതിരികളും മഴവെള്ളക്കെട്ടില്‍ നീന്തിത്തുടിക്കുന്നു ; വിമര്‍ശനവുമായി വിശ്വാസികള്‍ രംഗത്ത്‌

For full experience, Download our mobile application:
Get it on Google Play

പാലാ: ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതത്തെ നേരിടുമ്പോള്‍ കൊറോണ വിലക്കുകള്‍ ലംഘിച്ച്‌ സംസ്ഥാന പാതയിലെ മലവെള്ളത്തില്‍ നീന്തിത്തുടിക്കാനിറിങ്ങിയ ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനം. പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടും സഹവൈദികരുമാണ് ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയിലെ വെള്ളത്തില്‍ നീന്തിത്തുടിക്കാനിറങ്ങിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ആരും വെള്ളത്തില്‍ ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചപ്പോഴാണ് ബിഷപ്പിന്റെയും സംഘത്തിന്റെയും ഉല്ലാസം. മാസ്‌ക് പോലും വെയ്ക്കാതെ വെള്ളത്തിലിറങ്ങി ബിഷപ്പിനും സംഘത്തിനുമെതിരെ വിമര്‍ശനവുമായി വിശ്വാസികള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.

കിഴക്കന്‍ മലനിരകളില്‍ നിന്നും വെള്ളം ഇരച്ച്‌ എത്തിയതോടെ മൂന്നാമത്തെ ഏറ്റവും വലിയ വെള്ളപ്പെക്കത്തിനാണ് പാലാ നഗരം സാക്ഷ്യം വഹിക്കുന്നത്. 2018 ലെ വെള്ളപ്പൊക്കത്തിനേക്കാളും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 1957ലെ വെള്ളപ്പൊക്കത്തില്‍ പാലാ അങ്ങാടിവരെ മുങ്ങിപ്പോയിരുന്നു.

അന്ന് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ മുകള്‍ ഭാഗംവരെ വെള്ളം കയറിയിരുന്നു. പിന്നീട് 1945 ലും സമാനമായ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ഇത്തവണ രാത്രിയോടെയാണ് ടൗണില്‍ ജലനിരപ്പ് ഏറ്റവും ഉയര്‍ച്ചയില്‍ എത്തിയത്. കിഴക്കന്‍ വെള്ളത്തോടൊപ്പം പ്രദേശമാകെ പെയ്ത കനത്ത മഴയില്‍ മീനച്ചിലാറിന്റെ പോക്ഷക നദികളും കരകവിഞ്ഞതോടെയാണ് ടൗണിലെ വെള്ളപ്പൊക്കം വേഗത്തിലായത്. ഇതിനിടെയാണ് ബിഷപ്പും സംഘവും നീന്തിതുടിക്കാന്‍ മലവെള്ളത്തില്‍ ഇറങ്ങിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...