കൊച്ചി : കോട്ടയത്തെ പ്രമുഖ പത്രത്തിൻ്റെ ശാപമായ് പ്ലൈവുഡ് വ്യവസായത്തിൻ്റെ ഈറ്റില്ലം. ഈ ബ്യൂറോയുടെ പഴയകാല പ്രൗഢിയെല്ലാം മാഞ്ഞു തുടങ്ങിയത് പത്രത്തിൻ്റെ തന്നെ പ്രത്യേകിച്ച് പ്രാദേശിക പരസ്യങ്ങളുടെ ചുമതലക്കാരൻ്റെ പണക്കൊതിയാണെന്ന് ആരോപണം ഉയരാൻ തുടങ്ങിയിട്ട് കുറെയായി. നിരവധി സാമ്പത്തിക തട്ടിപ്പുകൾ ഈ ബ്യൂറോയുമായി ബന്ധിപ്പിച്ച് പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക ലേഖകനെ സ്ഥലം മാറ്റുകയും തരംതാഴ്ത്തുകയും ചെയ്യേണ്ട അവസ്ഥ വരെയെത്തി.
മൂന്ന് പുഴകളുടെ തീരത്ത് നിന്ന് കമ്പനി അറിയാതെ പത്തോളം കിലോമീറ്റർ താണ്ടി ഒരു സ്വകാര്യ ആശുപത്രിയുടെ പി ആർ ഒ എന്ന പദവി അലങ്കരിക്കാൻ പെടുന്ന പെടാപ്പാട് അറിയാൻ ആരുമില്ലല്ലോ എന്ന പരിഭവത്തിലാണ് ഈ പ്രദേശിക പരസ്യങ്ങളുടെ ചുമതലക്കാരൻ. മാത്രമല്ല ഏതാനും പ്രദേശിക ലേഖകരെ കൂട്ടി പത്രത്തിൻ്റെ കൊച്ചിയിലെ ഒരു ഉന്നതനെതിരെ എംഡിയെ സ്വധീനിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം തിരിച്ചടിക്കുകയും ചെയ്തു.
ഇതിൽ നിന്നുള്ള നിരാശയാണോ അതോ പുതിയ കുബുദ്ധിയാണോ അതോ പങ്ക് കുറയുമെന്ന ആശങ്കയാണോ എന്നറിയില്ല ഈ മാന്യദേഹം തരംതാഴ്ത്തി സ്ഥലംമാറ്റപ്പെട്ടയാളെ തിരിച്ചെത്തിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതായാണ് ഏറ്റവും പുതുതായി വരുന്ന റിപ്പോർട്ടുകൾ. നിലവിലുള്ള ലേഖകൻ വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതും പിരിഞ്ഞു പോയ ചില മിടുക്കരായ മുൻ പ്രദേശിക ലേഖകരെ തിരിച്ചെത്തിക്കാനുള്ള മാനേജ്മെൻ്റിൻ്റെ ശ്രമം പരാജയപ്പെട്ടതും തൻ്റെ നീക്കങ്ങൾക്ക് അനുകൂലമാക്കാനുള്ള ഇദ്ദേഹത്തിൻ്റെ ശ്രമം വിജയിക്കുമോ എന്നറിയാൻ കാത്തിരിക്യൂ.





























