വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ചെന്ന കെ.എസ്.ഇ.ബി ജീവനക്കാരനെ വീട്ടുടമയും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ബില്‍ കുടിശിഖ വരുത്തിയതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ചെന്ന കെ.എസ്.ഇ.ബി ജീവനക്കാരനെ വീട്ടുടമയും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഇടുക്കി വണ്ണപ്പുറത്ത് ഇന്നലെ രാവിലെ 9.30നാണ് സംഭവം. കാളിയാര്‍ സെക്ഷന്‍ ഓഫീസിലെ വര്‍ക്കര്‍ അബ്ദുള്‍ റഹ്മാനാണ് അക്രമത്തിന് ഇരയായത്. പരിക്കേറ്റ ജീവനക്കാരന്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

വീട്ടുടമയും കര്‍ഷക സംഘം ഏരിയാ പ്രസിഡന്റുമായ അഡ്വ.സുരേഷ് കുമാര്‍ 3850 രൂപായുടെ വൈദ്യുതി ബില്‍ കുടിശിഖയാണ് വരുത്തിയത്. ബില്‍ അടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞ് അഞ്ച് ദിവസവും കൂടി പിന്നിട്ടിട്ടും പണം അടച്ചില്ല. ഇതേ തുടര്‍ന്നാണ് അബ്ദുള്‍ റഹ്മാനും സഹപ്രവര്‍ത്തകനായ അബ്ദുള്‍ റഹീമും അഭിഭാഷകന്റെ വീട്ടിലെത്തിയത്. വൈദ്യുതി വിച്ഛേദിക്കാനാണ് എത്തിയതെന്ന് പറഞ്ഞപ്പോള്‍ അഭിഭാഷകന്‍ ഇരുവര്‍ക്കുമെതിരെ ആക്രോശിച്ചുകൊണ്ടെത്തി. ഇതോടെ റഹീം ഓടി രക്ഷപെട്ടു. വീട്ടുമുറ്റത്ത് നിന്ന തന്നെ കഴുത്തിന് കുത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സെന്‍സ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു സെന്‍സസ് സെല്‍ഫ് എന്യുമറേഷനും സംശയനിവാരണത്തിനും കളക്ടറേറ്റ് താഴത്തെ...

കേരളത്തിലെ ജനത്തെ കളിയാക്കുന്ന ബജറ്റ് ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ....

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഭരണസ്തംഭനം ; ഉദ്യോഗസ്ഥ തർക്കങ്ങൾ കാരണം പ്രതിരോധ യോഗങ്ങൾ അനിശ്ചിതത്വത്തിൽ

0
തിരുവനന്തപുരം: ഡിഎച്ച്എസ് ഓഫീസിൽ നടക്കേണ്ട പകർച്ചവ്യാധി പ്രതിരോഗ യോഗങ്ങൾ മുടങ്ങി. തിരുവനന്തപുരത്ത്...