Monday, May 6, 2024 4:34 pm

കെഎസ്‌എഫ്‌ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് യാദൃശ്ചികമല്ല, അതിനു പിന്നില്‍ മുഖ്യമന്ത്രി : എം.ടി. രമേശ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് യാദൃശ്ചികമല്ലെന്നും അതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വ്യക്തമായതായും ബിജെപി നേതാവ് എം.ടി. രമേശ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നുവെന്നത് ധനമന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണെന്നും ബിജെപി നേതാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആരോപിച്ചു.

കെഎസ്‌എഫ്‌ഇ ധന ഇടപാടുകള്‍ സംബന്ധിച്ച്‌ വിജിലന്‍സില്‍ പരാതിക്കാരന്‍ വടകരക്കാരനാണ്. ഈ വടകരക്കാരന്‍ കേരളത്തിലെ ഒരു വന്‍ വ്യവസായിയുടെ ബിനാമിയാണ്. ഈ വ്യവസായി മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനുമാണ്. അതായത് മുഖ്യമന്ത്രി ധനമന്ത്രിക്കെതിരെ കൊടുപ്പിച്ച പരാതിയാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. അപ്പോ പിന്നെ ധനമന്ത്രി വട്ടനെന്ന് വിളിച്ചത് ആരെയാണെന്ന് വ്യക്തമാണല്ലോയെന്നും കുറിപ്പില്‍ ആരോപിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കെഎസ്‌എഫ്‌ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് യാദൃശ്ചികമല്ല. അതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടിരിക്കുന്നുവെന്നത് ധനമന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. കെഎസ്‌എഫ്‌ഇ ധന ഇടപാടുകള്‍ സംബന്ധിച്ച്‌ വിജിലന്‍സില്‍ പരാതിക്കാരന്‍ വടകരക്കാരനാണ്, ഈ വടകരക്കാരന്‍ കേരളത്തിലെ ഒരു വന്‍ വ്യവസായിയുടെ ബെനാമിയാണ്. ഈ വ്യവസായി മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനുമാണ്, അതായത് മുഖ്യമന്ത്രി ധനമന്ത്രിക്കെതിരെ കൊടുപ്പിച്ച പരാതിയാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. അപ്പോ പിന്നെ ധനമന്ത്രി വട്ടനെന്ന് വിളിച്ചത് ആരെയാണെന്ന് വ്യക്തമാണല്ലോ?

കെഎസ്‌എഫ്‌ഇയില്‍ റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്ന് ധനമന്ത്രി. റെയ്ഡ് നടത്തിയ വിജിലന്‍സ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ വിജിലന്‍സ് ഇത്ര ഗൗരവമുള്ള പരിശോധന ആസൂത്രണം ചെയ്യില്ല, റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെങ്കില്‍ മൂത്തവട്ട് മുഖ്യമന്ത്രിക്കാണ്, സ്വന്തം മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിക്കുന്ന ഒരു മന്ത്രി, പിന്നെ മന്ത്രി സഭയ്ക്കെന്ത് കൂട്ടുത്തരവാദിത്വമാണുള്ളത്.

ധനമന്ത്രിയെന്തിനാണ് എല്ലാ അന്വേഷണങ്ങളെയും ഇങ്ങിനെ ഭയപ്പെടുന്നത്. കെഎസ്‌എഫ്‌ഇ ചിട്ടികളും സ്വര്‍ണ്ണപ്പണയവും ഉള്‍പ്പെടെ എല്ലാ ഇടപാടുകളും സമഗ്രമായി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. കള്ളപ്പണം വെളുപ്പിക്കലാണ് കെഎസ്‌എഫ്‌ഇയില്‍ നടക്കുന്നത്. കോഴിയെ കട്ടവന്‍റെ തലയില്‍ പൂടയെന്ന് ആരോ പറഞ്ഞപ്പോള്‍ ധനമന്ത്രി സ്വന്തം തല തപ്പി നോക്കുന്നതെന്തിനാണ്, ഏതായാലും വട്ട് ധനമന്ത്രിക്കാണോ മുഖ്യമന്ത്രിക്കാണോ എന്ന് മാത്രമാണ് സിപിഎമ്മിലെ പ്രശ്നം, കോടിയേരി സെക്രട്ടറി പദം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമാണ്, ഇതിനിടയില്‍ മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗി ആരാണെന്ന് ജനങ്ങള്‍ക്കറിയണം, അതിന് ശക്തമായ അന്വേഷണം നടക്കണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
പത്തനംതിട്ട : ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂര്‍ പരിയാരം...

പെരുമ്പെട്ടി ശ്രീദുർഗ ബാലഗോകുലം ചൈത്രമാസക്കളരി കുടുംബ സംഗമം നടന്നു

0
മല്ലപ്പള്ളി : പെരുമ്പെട്ടി ശ്രീദുർഗ ബാലഗോകുലം ചൈത്രമാസക്കളരി കുടുംബ സംഗമവും കൊറ്റനാട്...

വായനയും പുസ്തകങ്ങളും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും : ഡോ. ജി. വിജയകുമാർ

0
കുളനട : വായനയും പുസ്തകങ്ങളും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് മെഡിക്കൽ...

ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്യല്ലേ, റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് പോലീസ്

0
തിരുവനന്തപുരം: പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന്...