മദ്യപാനം, മദ്യക്കടത്ത്; വിവിധ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ഇരുപത്തിനാല് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി യില്‍ അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുകയാണ് അധികൃതര്‍ . ഡ്യൂട്ടി സമയത്ത്  മദ്യപിച്ചെത്തുക, മറ്റ് അനധികൃത പ്രവര്‍ത്തികള്‍ തുടങ്ങിയ വിവിധ സംഭവങ്ങളില്‍ 24 പേരെയാണ് ഈ ദിവസങ്ങളില്‍ സസ്പെന്‍ഡ് ചെയ്തത്. 2020 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെ ഉണ്ടായ 19 സംഭവങ്ങളിലാണ് നടപടി. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നവര്‍, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ക്കെതിരെയും നടപടി ഉണ്ടാകും.

– മദ്യപിച്ച്‌ ഡിപ്പോയില്‍ എത്തി ബഹളം ഉണ്ടാക്കിയ നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ എസ്. അനീഷ് കുമാര്‍, മദ്യപിച്ച്‌ ഡ്യൂട്ടിയിലെത്തിയ പൂവ്വാര്‍ യൂണിറ്റിലെ എസ് എം ബി. സുരേന്ദ്രന്‍, പൂവ്വാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ എസ്. സന്തോഷ് കുമാര്‍, കുളത്തൂപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ വി. പ്രകാശ്, ഈരാറ്റു പേട്ടയിലെ കണ്ടക്ടര്‍ കെ. വിക്രമന്‍, തൃശ്ശൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ. സുരേഷ്, പൊന്‍കുന്നം ഡിപ്പോയിലെ സ്പീപ്പര്‍ എം. ടി സുരേഷ്, നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ എസ്. അനീഷ് കുമാര്‍, കോട്ടയം ഡിപ്പോയിലെ കണ്ടക്ടര്‍ അനില്‍കുമാര്‍ .പി, നെയ്യാറ്റിന്‍കര, പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കുമാരായ വി.എസ് മനു, ലളിത് എം എന്നിവരേയും മദ്യം കടത്തിയ സംഭവത്തില്‍ പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറുമായ റോയിമോന്‍ ജോസഫ്, കെ.ബി രാജീവ്, എന്നിവരെയുമാണ് സസ്പെന്റ് ചെയ്തത്.

യാത്രക്കാരുടെയും, ഡിപ്പോ ഓഫീസര്‍മാരുടെയും പരാതിയിലും നടപടി എടുത്തിട്ടുണ്ട്. ഡ്യൂട്ടിക്കിടിയില്‍ മറ്റ് അനധികൃത കുറ്റകൃത്യങ്ങള്‍ ചെയ്ത 10 പേരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. യാത്രാക്കാരുടെ സുരക്ഷയ്ക്കാണ് കെഎസ്‌ആര്‍ടിസി കൂടുതല്‍ പരി​ഗണന നല്‍കുന്നതെന്നും, അതിനാല്‍ ജീവനക്കാര്‍ ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയുള്ള പരിശോധന ശക്തമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

യാത്രാക്കാരോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്ന സംഭവങ്ങള്‍ക്കെതിയും കര്‍ശന നടപടി സ്വീകരിക്കുമെന്നും കെഎസ്‌ആര്‍ടിസി എംഡി അറിയിച്ചു. യാത്രക്കാര്‍ക്ക് കെഎസ്‌ആര്‍ടിസി ഓഫീസില്‍ വിളിച്ചും പരാതി പറയാവുന്നതാണ്. ഇനിയും ഇത്തരത്തില്‍ കുറ്റകൃത്യം തുടരുന്നവരെ യാതൊരു നോട്ടീസും നല്‍കാതെ പിരിച്ച്‌ വിടുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്നും സിഎംഡി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

0
ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

5,000 രൂപയുടെ കടം ജീവനെടുത്തു ; അയൽവാസിയുടെ ക്രൂരതയിൽ യുവതിക്ക് ദാരുണാന്ത്യം

0
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട...