മുന്‍കാല പ്രാബല്യം അനുവദിക്കാനാകില്ല ; കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌ക്കരണത്തിന് പച്ചക്കൊടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌ക്കരണത്തിന് പച്ചക്കൊടി. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഭരണ – പ്രതിപക്ഷ യൂനിയനുകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. സംഘടനകള്‍ ഉന്നയിച്ച 137 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച്‌ 23,700 രൂപയില്‍ തുടങ്ങുന്ന മാസ്റ്റര്‍ സ്കെയില്‍ അനുവദിക്കാമെന്നാണ് ധനവകുപ്പിന്‍റെ നിലപാട്.

എന്നാല്‍, കനത്ത സാമ്പത്തിക ഭാരമാകുമെന്നതിനാല്‍ മുന്‍കാല പ്രാബല്യം അനുവദിക്കാനാകില്ലെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. 2011 ഏപ്രിലിലാണ് കെ.എസ്.ആര്‍.ടി.സിയില്‍ അവസാനമായി ശമ്പള പരിഷ്കരണം നടത്തിയത്. 2016 ഏപ്രിലില്‍ ഈ പരിഷ്കരണത്തിന്‍റെ കാലാവധിയും അവസാനിച്ചു. പുതിയ ഫോര്‍മുല അംഗീകരിച്ചാല്‍ 2016 മുതല്‍ ലഭിക്കേണ്ട മുന്‍കാല പ്രാബല്യമാണ് ജീവനക്കാര്‍ക്ക് നഷ്ടപ്പെടുക. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് 2020 നവംബര്‍മുതല്‍ 1500 രൂപ വീതം ഇടക്കാലാശ്വാസം നല്‍കുന്നുണ്ട്. ഈ തീയതി മുതലുള്ള ഇടക്കാലാശ്വാസം അനുവദിക്കുമെന്നും സൂചനയുണ്ട്. അതേസമയം പുതിയ നിര്‍ദേശത്തെക്കുറിച്ച്‌ രേഖമൂലമുള്ള ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അങ്ങനെ അറിയിപ്പ് ലഭിക്കുന്ന പക്ഷം കൂട്ടായി ചര്‍ച്ച ചെയ്ത് നിലപാട് സ്വീകരിക്കുമെന്നുമാണ് യൂനിയനുകളുടെ നിലപാട്.

കൃത്യമായ ഉറപ്പുകള്‍ പ്രഖ്യാപിക്കാത്തപക്ഷം തിങ്കളാഴ്ച അനിശ്ചിതകാല പണിമുടക്കിന്‍റെ തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ യൂനിയനുകളുടെ നിലപാട്. ഈ സാഹചര്യത്തില്‍കൂടിയാണ് സര്‍ക്കാറിന്‍റെ തിരക്കിട്ട നീക്കം.137 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച്‌ 23,700 രൂപയില്‍ തുടങ്ങുന്ന മാസ്റ്റര്‍ സ്കെയില്‍ നീക്കം യൂനിയനുകളും മാനേജ്മെന്‍റും തമ്മിലുള്ള ചര്‍ച്ചയെ ധാരണയിലേക്കെത്തിക്കുമെന്ന് സൂചനയുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....