തിരുവനന്തപുരം: കെ.ടി. ജലീലിനെ ചേർത്തുപിടിച്ചും പി.കെ. ശശിയെ സംരക്ഷിച്ചും പി.വി. അൻവറിന്റെ ആരോപണങ്ങളെ തള്ളിയും സി.പി.എം. കെ.ടി. ജലീലിന്റെ നിലപാട് ശ്രദ്ധേയമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. രണ്ടിന് എന്തോ അദ്ഭുതം സംഭവിക്കുമെന്ന് പറഞ്ഞാണ് പത്രക്കാർ പോയത്. ഇടതുമുന്നണിക്ക് എതിരല്ല ജലീലെന്ന് കണ്ട് പരിപാടി തന്നെ മാധ്യമങ്ങൾ നിർത്തി. മലപ്പുറം ജില്ല സെക്രട്ടറിയെ ആർ.എസ്.എസുകാരനെന്നാണ് അൻവർ പ്രചരിപ്പിക്കുന്നത്. വസ്തുതാവിരുദ്ധ കാര്യങ്ങളാണ് പരാതിയിലുള്ളത്.ശശിയെ ബോധപൂർവം അപമാനിക്കാനുള്ള പ്രയോഗം മാത്രമാണ് അതിൽ. ഇതിൽ പാർട്ടിക്ക് പരിശോധിക്കാൻ ഒന്നുമില്ല. റിയാസ് ഡി.വൈ.എഫ്.ഐയിൽ പ്രവർത്തിക്കുമ്പോഴാണ് എം.എൽ.എയും മന്ത്രിയുമായത്. സി.പി.എമ്മിൽ ഉൾപാർട്ടി ജനാധിപത്യമില്ല എന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























