പേരിശ്ശേരി പഴയാറ്റിൽ ദേവീക്ഷേത്രത്തിലെ മുടിയെടുപ്പുത്സവത്തിന് കരയൊരുങ്ങി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ആറുവർഷത്തിലൊരിക്കൽ നടക്കുന്ന പേരിശ്ശേരി പഴയാറ്റിൽ ദേവീക്ഷേത്രത്തിലെ മുടിയെടുപ്പുത്സവത്തിന് കരയൊരുങ്ങി. 28-നും 29-നുമാണ് മുടിയെടുപ്പുത്സവം. ഉത്സവത്തിനു മുന്നോടിയായി 43 ദിവസത്തെ കളമെഴുത്തുംപാട്ടും വൃശ്ചികം ഒന്നിനു തുടങ്ങിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ളതും ആറുവർഷം കൂടുമ്പോൾ എഴുന്നള്ളിക്കുന്നതുമായ ഭഗവതിയുടെ ഭദ്രകാളി തിരുമുടിക്ക് പുതിയ നിറച്ചാർത്ത് നൽകിയിരുന്നു. മധ്യതിരുവിതാംകൂറിലെ തിരുമുടികളിൽ ഏറ്റവും വലുപ്പമുള്ളതാണ് ഇവിടത്തെ തിരുമുടി. മുടിയെഴുന്നള്ളിപ്പുത്സവത്തിൽ ആചാരവും അനുഷ്ഠാനവും സമന്വയിക്കുകയാണ്.

28-ന് ഉച്ചയ്ക്ക് 12-ന് സമൂഹ അന്നദാനം, മൂന്നിന് തിരുമുടിയെഴുന്നള്ളത്ത് ഇടമന മഠത്തിൽനിന്നു പഴയാറ്റിൽ ദേവീക്ഷേത്രത്തിലേക്ക്, 7.45-ന് കളമെഴുത്തുംപാട്ടും, 11-ന് ഗുരുസിപൂജ, രണ്ടിന് മുടിപ്പേച്ച്, പുലർച്ചെ നാലിന് തിരുമുടിയെഴുന്നള്ളത്ത്.29-നു വൈകിട്ട് 7.15-ന് ഭക്തിഗാനാലാപനം, ഒൻപതിന് കോമരങ്ങളുടെ അകമ്പടിയോടെ ദേശഗുരുസിയെഴുന്നള്ളത്ത്. ഞായറാഴ്ച മുടിയെടുപ്പുത്സവ കമ്മിറ്റി ഓഫീസ് കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പേരിശ്ശേരി 1489-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...