ഉരുൾപൊട്ടൽ ദുരന്തം ; സൂചിപ്പാറ വെള്ളച്ചാട്ടംമുതൽ പോത്തുകൽവരെ പരിശോധന

For full experience, Download our mobile application:
Get it on Google Play

മേപ്പാടി: ചൂരൽമല ദുരന്തത്തിൽപ്പെട്ട് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ഇനി ഉരുൾപൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെ തിരച്ചിൽനടത്തും. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ സൈന്യവും എൻ.ഡി.ആർ.എഫും ഉൾപ്പെടെയുള്ള സംഘം തിരച്ചിൽനടത്തിയിട്ടും ഇനിയും മൃതദേഹങ്ങൾ കണ്ടെത്താൻ ബാക്കിയുള്ള സാഹചര്യത്തിലാണ് നിലവിലുള്ളരീതി മാറ്റാൻ തീരുമാനിച്ചത്. സൂചിപ്പാറ വെള്ളച്ചാട്ടംമുതൽ പോത്തുകൽവരെയാണ് തിരയുക. അതിസാഹസികമാണ് ഇതുവഴിയുള്ള തിരച്ചിൽ. മൂന്ന്‌ വെള്ളച്ചാട്ടങ്ങൾ കടന്നുവേണം പോത്തുകല്ലിലെത്താൻ. പുഞ്ചിരിമട്ടംമുതൽ താഴെവരെ പരിശോധനതുടരും. അതിനുപുറമേയാണ് പ്രത്യേകദൗത്യം. വനംവകുപ്പും ദൗത്യസംഘത്തിന് വഴികാട്ടികളായുണ്ടാവും.

മൃതദേഹങ്ങൾ കണ്ടെത്തിയാൽ ചുമന്ന് പുറത്തെത്തിക്കാൻ കഴിയാത്തതിനാൽ എയർലിഫ്റ്റ് ചെയ്യേണ്ടിവരും. രാവിലെ ഏഴിന് ദൗത്യംതുടങ്ങിയാൽ വൈകീട്ട് മൂന്നിനേ പോത്തുകൽ മുണ്ടേരി ഭാഗത്ത് എത്താനാവൂ. അപകടമേഖലയായതിനാൽ ക്ലൈമ്പിങ് വിദഗ്ധർ ഉൾപ്പെടെയുള്ളവരുണ്ടാകും. മൂന്നാംഘട്ട തിരച്ചിലിൽ ചാലിയാർ പുഴയിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കിട്ടിയത്. ഇരുനൂറോളം മൃതദേഹങ്ങൾ ഇനിയും കിട്ടാനുണ്ട്. സന്നദ്ധപ്രവർത്തകർ ഈഭാഗത്ത് തിരച്ചിൽനടത്തിയിരുന്നു. ആദ്യമായാണ് സംയുക്തദൗത്യം നടത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാലടിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍

0
കൊച്ചി : കാലടി മാണിക്യമംഗലത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍....

കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈ...

റബർ തോട്ടത്തിൽ മരിച്ച ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത

0
കൊച്ചി : പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

പാർട്ടി വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്ന് എംവി ഗോവിന്ദൻ

0
തൃശൂര്‍ : മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന...