ലക്നൗ : ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ജില്ലാ കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകൻ വെടിയേറ്റു മരിച്ചു. ഭൂപേന്ദ്ര സിംഗ് എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്. മൃതദേഹം കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു നാടൻ പിസ്റ്റളും കണ്ടെത്തി.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അഭിഭാഷകന്‍ ഒറ്റക്കായിരുന്നു സംഭവം മറ്റാരും കണ്ടിട്ടില്ല. ഫോറന്‍സിക് സംഘം പരിശോധിച്ചു വരികയാണ്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്ന് ഷാജഹാന്‍പൂര്‍ പോലീസ് സൂപ്രണ്ട് എസ്.ആനന്ദ് പറഞ്ഞു. പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലതെത്തി.