Thursday, July 3, 2025 10:01 pm

ഇന്ത്യയില്‍ ലഭ്യമായിരുന്ന നിയമ പരിരക്ഷ ട്വിറ്ററിന് നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ലഭ്യമായിരുന്ന നിയമ പരിരക്ഷ ട്വിറ്ററിന് നഷ്ടമായി. പുതിയ വിവരസാങ്കേതിക വിദ്യ(ഐടി) നിയമം പാലിക്കാത്തതിനെ തുടര്‍ന്നാണിത്. നിയമങ്ങള്‍ അനുസരിക്കാത്ത ഒരേയൊരു മുഖ്യധാരാ സമൂഹമാധ്യമം ട്വിറ്റര്‍ മാത്രമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വിറ്ററിന്റെ ഇന്റര്‍ മീഡിയറി പദവി നീക്കിയെങ്കില്‍ ട്വിറ്ററിനെ പ്രസാധകനായി പരിഗണിക്കും. നിയമവിരുദ്ധമായ ഉള്ളക്കടത്തിന് കേസ് എടുത്താല്‍ ഏത് നിയമപ്രകാരവുമുള്ള ശിക്ഷ സ്വീകരിക്കാന്‍ ട്വിറ്ററിന് ബാധ്യതയുണ്ടായിരിക്കും.

ഇതോടെ മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലീസ് ചോദ്യം ചെയ്യലിനും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചുള്ള നടപടിയും നേരിടണം. ട്വിറ്റര്‍ ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെ ഗാസിയാബാദ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. ലോണിയില്‍ ഒരാളെ മര്‍ദിച്ച്‌ താടിമീശ മുറിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വസ്തുതകള്‍ പരിശോധിക്കാതെ സംഭവത്തിന് സാമുദായിക നിറം നല്‍കുകയായിരുന്നുവെന്നും വീഡിയോ വൈറലാകുന്നത് തടയാന്‍ ട്വിറ്റര്‍ ഒന്നും ചെയ്തില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി. അതിനിടെ ഇലക്കാല ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചുവെന്ന അവകാശവാദവുമായി ട്വിറ്റര്‍ രംഗത്തെത്തി. ഉടന്‍തന്നെ ഇതിന്റെ വിശദാംശങ്ങള്‍ ഐടി മന്ത്രാലയത്തിന് നല്‍കുമെന്നും ട്വിറ്റര്‍ പറയുന്നു.

പുതിയ ഐടി നിയമങ്ങള്‍ പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് പുതിയ അറിയിപ്പ്. ഉടനടി പ്രധാനപ്പെട്ട നിയമനങ്ങള്‍ നടത്താന്‍ ട്വിറ്റര്‍ വിസമ്മതിച്ചതോടെയായിരുന്നു അവസാന അവസരമായി പരിഗണിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഐടി മന്ത്രാലയം ട്വിറ്ററിന് നോട്ടിസ് നല്‍കിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറം പാണ്ടിക്കാട് മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം

0
മലപ്പുറം: പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം. മണ്ണിട്ട്...

ജീവകാരുണ്യത്തിലൂന്നിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി ആധുനികമുഖം : പുതിയ എ.പി അസ്‌ലം റീഹാബിലിറ്റേഷൻ സെന്റർ...

0
മലപ്പുറം: ജീവകാരുണ്യം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ...