തണ്ണിത്തോട്ടിലെ അനധികൃത നായ ഷെല്‍ട്ടര്‍ ; പ്രതിഷേധവുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡായ പറക്കുളത്ത് ഗ്രാമപഞ്ചായത്തിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെ അനധികൃതമായി നടത്തുന്ന നായ പുനരധിവാസ കേന്ദ്രത്തിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഫാമില്‍ വളര്‍ത്തുന്ന നായകള്‍ പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ തണ്ണിത്തോട് പഞ്ചായത്ത് ഭരണസമിതി ഫാം ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. നിയമാനുസരണമുള്ള അനുമതികളും മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും നേടി രണ്ടാഴ്ചയ്ക്കകം ഹാജരാകണമെന്നും അല്ലാത്ത പക്ഷം നായകളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ഫാം പ്രവര്‍ത്തിക്കുന്ന വസ്തുവിന്റെ ഉടമയായ കോന്നി സ്വദേശിക്ക് നോട്ടീസ് നല്‍കിയിരുന്നു.

നോട്ടീസില്‍ പറയുന്ന കാലാവധി കഴിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ രേഖകള്‍ ഹാജരാക്കിയിട്ടില്ല. ഇതേ തുടര്‍ന്ന് പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കി ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നല്‍കിയിട്ടുണ്ട്. പറക്കുളം റോഡിലൂടെ സഞ്ചരിക്കുന്ന സ്കൂള്‍ കുട്ടികള്‍ക്കും വിവിധ ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും യാത്രക്കാര്‍ക്കും നായകള്‍ ശല്ല്യമാകുകയാണ്. ഇവിടെ നിന്നുള്ള ദുര്‍ഗന്ധവും നായകളുടെ ബഹളവും സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ പരാതി പറയുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഫാമിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിരുന്നു.

നായ വളര്‍ത്തലിന് പിന്നില്‍ കച്ചവട താല്പര്യമാണെന്നും ഇവിടെ നിന്നും നായകളെ പഞ്ചായത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. നിരവധി വീടുകളാണ് ഈ പ്രദേശത്തുള്ളത്. സമീപ വീടുകളില്‍ വളര്‍ത്തുന്ന കോഴികളെ നായകള്‍ മുമ്പ് ആക്രമിച്ച് കൊന്നിരുന്നു. എന്നാല്‍ എഴുന്നേറ്റ് നടക്കാന്‍ പോലും ശേഷിയില്ലാത്ത നായകളെ ആണ് ഫാമില്‍ വളര്‍ത്തുന്നതെന്നും ഇത് ആര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ലെന്നുമാണ് ഫാം നടത്തിപ്പുകാരനായ അജാസിന്റെ പ്രതികരണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നായകളെ പിടികൂടുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും തന്നോട് ആവശ്യപ്പെടാറുണ്ട് എന്നും ഇതിന് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെ ഫാമില്‍ എത്തിച്ചു നല്‍കുന്നതായും അജാസ് പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

0
കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ്...

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ...

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി

0
ഡൽഹി: ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി...

പത്തനംതിട്ട ആനന്ദഭവന്‍ ഹോട്ടലിലെ കക്കൂസ് മാലിന്യം ഓടയിലേക്ക് : ആരോഗ്യ വകുപ്പ് പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ഓടയില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ ആനന്ദഭവന്‍...