കോഴിക്കോട് : ശബരിമല സ്വർണ കൊള്ളക്കേസില്‍ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് പങ്കുള്ളതായി കരുതുന്നില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സോണിയാ ഗാന്ധിയുടെ പങ്ക് തെളിയിക്കുന്ന രേഖകളൊന്നും പുറത്തുവന്നിട്ടില്ല. മുൻദേവസ്വം മന്ത്രി അടക്കമുള്ളവർ പ്രതിയോടെപ്പം ഒന്നിലധികം സോണിയയുടെ വീട്ടിൽ പോയിട്ടുണ്ട്. ഇതിൽ സംശയാസ്പദമായ കുറേ കാര്യങ്ങളുണ്ടെന്നും ബേബി പറഞ്ഞു. പത്‌മകുമാറിന് സ്വർണകൊള്ളയിൽ നേരിട്ട് പങ്കില്ല.
തെറ്റ് കണ്ടുപിടിക്കുന്നതിൽ ഭരണപരമായ വീഴ്ചയുണ്ടായതാണ് പത്മകുമാർ ചെയ്ത കുറ്റം. ചുമതലയിൽ ശ്രദ്ധചെലുത്താത്കൊണ്ട് അവിടെ ചില കുറ്റങ്ങളുണ്ടായി. ബോർഡ് ചെയർമാനായിരിക്കെ എല്ലാം ശ്രദ്ധിക്കേണ്ടതായിരുന്നു. അത് ശ്രദ്ധിച്ചില്ലെന്ന് കുറ്റമ മാത്രമേ ചെയ്തിട്ടുള്ളുവെന്നും ബേബി കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി ഉച്ചാരണ ശുദ്ധിയില്ലാതെ ഇവിടെ പാട്ട് പാടിയല്ലോ? സ്വർണം കട്ടവനാരപ്പാ എന്ന് ചോദ്യം എവിടെ പോയി ചോദിക്കണം എന്നുള്ളത് ജനം ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ബേബി പറഞ്ഞു.






























