ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു ; ഉത്തരവിറക്കി സർക്കാര്‍‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ നല്‍കിയിരുന്നു. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിലെ അന്തിമ നിലപാട് സ്വീകരിച്ചത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള അടുപ്പം ചീഫ് സെക്രട്ടറിതല കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നു 2020 ജൂലൈയില്‍ ആണ് ശിവശങ്കര്‍ ആദ്യം സസ്‌പെന്‍ഷനിലാകുന്നത്.

ഒരുവര്‍ഷത്തിനും അഞ്ചുമാസത്തിനുംശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത്. തസ്തിക സംബന്ധിച്ച് തീരുമാനം പിന്നീട് ഉണ്ടാകും. സ്വര്‍ണക്കടത്ത് കേസിന് ഇതുവരെ ഒരു അന്തിമ തീരുമാനം വന്നിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിന്റെ അതിവിശ്വസ്തനായിരുന്ന ശിവശങ്കര്‍ കുടുങ്ങിയതിന്റെ ഞെട്ടലില്‍ നിന്ന് ഇടതു കേന്ദ്രങ്ങളില്‍ നിന്ന് ഇന്നും മാറിയിട്ടില്ല.

വിഷയം പ്രതിപക്ഷം തിരഞ്ഞെടുപ്പ് നാളുകളില്‍ ആളിക്കത്തിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാമതും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തി. ജാമ്യത്തിലിറങ്ങിയ ശേഷം അജ്ഞാത വാസത്തിലാണ് ശിവശങ്കര്‍. ശിവശങ്കറിന്റെ സര്‍വ്വീസ് ജീവിതം ഉദ്യോഗഭരിതമാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ നിയന്ത്രിച്ചിരുന്ന പ്രധാനികളില്‍ ഒരാളാണ് അദേഹം. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സര്‍വ്വീസ് കാലാവധിയുളളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....