545 ഭക്ഷണശാലകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു ; മന്ത്രി എം.വി.ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് നഗരസഭാ പരിധിയിലെ 3599 ഭക്ഷണശാലകളില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 545 ഭക്ഷണശാലകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തുവെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ അറിയിച്ചു. സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. 1613 ഭക്ഷണശാലകള്‍ക്ക് നോട്ടീസ് നല്‍കി. 627 ഭക്ഷണശാലകള്‍ക്ക് പിഴ ചുമത്തി. 19,03,020 രൂപയാണ് പിഴ ചുമത്തിയത്. അഞ്ച് ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കി. 92 ഭക്ഷണശാലകള്‍ പരിശോധന സമയത്ത് തന്നെ അടപ്പിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന 131 ഭക്ഷണശാലകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങള്‍, പഴകിയ എണ്ണ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. ഹാനികരമായ ആഹാര സാധനങ്ങള്‍ വില്‍പ്പന നടത്തിയ ഭക്ഷണശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുകയും ചെയ്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണം പാകം ചെയ്തും അല്ലാതെയും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് തുടര്‍ പരിശോധനകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴ തീരദേശത്ത് കരിമണൽ സ്വകാര്യ ഖനനം ഉണ്ടാകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : ആലപ്പുഴ തീരദേശത്തെ കരിമണൽ ഖനനമോ സ്വകാര്യവൽക്കരണമോ സംസ്ഥാന സർക്കാരിന്റെ...

ലഹരിയുടെ വേരറുക്കുമെന്ന് ചെന്നിത്തല

0
തിരുവനന്തപുരം : ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന...

മുല്ലപ്പെരിയാറിൽ രണ്ട് സംസ്ഥാനങ്ങളും ഒരുപോലെയാണെന്ന് മന്ത്രി പ്രതാപ് റൂഡി

0
കൊച്ചി : മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി...

ബിസ്‌കറ്റ് കമ്പനിയുടെ അവകാശവാദങ്ങൾ പരിശോധിച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി

0
ന്യൂഡൽഹി : ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ലേബലിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള അവകാശവാദങ്ങൾ...