അങ്ങാടി പൂവന്മലയില്‍ പാടശേഖരങ്ങളിലെ മടവീഴ്ചയില്‍ തകർത്തെറിഞ്ഞത് പരമ്പരാഗത കർഷകരുടെ സ്വപ്നങ്ങള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : അങ്ങാടി പൂവന്മലയിൽ കഴിഞ്ഞ ദിവസം അതിവർഷത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാടശേഖരങ്ങളിലെ മടവീഴ്ചയില്‍ തകർത്തെറിഞ്ഞത് പ്രദേശത്തെ പരമ്പരാഗത കർഷകരുടെ സ്വപ്നങ്ങളായിരുന്നു. പൂവന്മലയിലും തേക്കാട്ടിൽപ്പടിയിലുമായി പരന്നു കിടക്കുന്ന ഇരുപത് ഏക്കർ വരുന്ന പാടശേഖരങ്ങളിലെ കൃഷിയാണ് മലവെള്ളപ്പാച്ചിലിൽ തൂത്തെറിയപ്പെട്ടത്. 4000 മൂട് കപ്പ, വാഴ, ചേന, വെറ്റക്കൊടി എന്നിവ വെള്ളം കയറി നശിച്ചു. നാലിടത്താണ് അന്നേ ദിവസം മടവീണത്. എല്ലായിടത്തും മണ്ണും എക്കലും അടിഞ്ഞുകൂടി.

മട വീഴ്ച ഉണ്ടായ സ്ഥലത്തെ വിളവെടുക്കാറായ കപ്പ മൂടോടെ പിഴുതെറിയപ്പെട്ടു. കൂട്ടുകൃഷി രീതിയിൽ കൃഷിഭവൻ്റെ സഹായത്തോടെയാണ് കഷിഇറക്കിയതാണ് കര്‍ഷകനായ ബിജു ജോൺ. പരമ്പരാഗത കൃഷിരീതിയില്‍ പാവൽ, വെണ്ട, പയർ, നെല്ല് എന്നിവ കൃഷി നടത്തിയിരുന്ന ഇവരിൽ പലരും കാലം തെറ്റി പെയ്യുന്ന മഴ എത്തിയതോടെ ചില കൃഷികള്‍ ഉപേക്ഷിച്ചു. പകരം കപ്പ, വാഴ, ചേന എന്നിവയിലേക്കു മാത്രമായി തിരിഞ്ഞു. എന്നാൽ ആ പ്രതിക്ഷയും മഴ അസ്ഥാനത്താക്കി.

കൃഷിയിടത്തിലേക്കുള്ള മടവീഴ്ച ഒഴിവാക്കാൻ സർക്കാർ സഹായം കൂടിയെ തീരുവെന്നു കര്‍ഷകര്‍ പറയുന്നു. കൃഷിയിടം പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വലിയ മനുഷ്യപ്രയത്നം വേണ്ടിവരും. ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടതായും വരും. സർക്കാരിന്‍റെ കനിവിനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് കര്‍ഷകനായ സജിചെറിയാനും പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവ നദിയില്‍ ഇറക്കുന്നതിന് നിരോധനം

0
പത്തനംതിട്ട : ജില്ലയില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡാം...

ബോക്സിംഗിൽ ഇരട്ട സ്വർണം കൊയ്ത് പ്രീതിയും ജെയ്‌സ്മിനും

0
ന്യൂഡൽഹി : ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക്...

ആര്‍. സു​ഗതന് അനുകൂലമായി തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി റിപ്പോർട്ട്‌ നൽകിയത് ഞെട്ടിക്കുന്നതെന്ന് മന്ത്രി...

0
തിരുവനന്തപുരം: കാപ്പാ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി...

ആലപ്പുഴ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലും അയൽ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തുമുണ്ടായ കനത്ത മഴയെയും...