മലപ്പുറം : അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുന്ന സാങ്കേതികവിദ്യയുമായി മലയാളി ഗവേഷകൻ. ശരീരത്തിൽ നിന്ന് പുറത്തെടുക്കുന്ന ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ മണിക്കൂറുകളോളം സജീവമായി സൂക്ഷിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിക്കുന്നതിന്റെ നിർണായക ഘട്ടത്തിലാണ് ഡോ. പി.എം. നബീലിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം. ഇത് യാഥാർഥ്യമായാൽ അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വലിയ മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷ. മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയും ചെന്നൈയിലെ ഹെൽത്ത് കെയർ ടെക്‌നോളജി ഇന്നവേഷൻ സെന്റർ (HTIC)-ലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. പി.എം. നബീലിന്റെ നേതൃത്വത്തിലാണ് ഗവേഷണം പുരോഗമിക്കുന്നത്. പരീക്ഷണഘട്ടത്തിൽ മൃഗങ്ങളുടെ ഹൃദയം 12 മണിക്കൂറിലധികം സജീവമായി നിലനിർത്താൻ സംഘത്തിന് സാധിച്ചതായി അദ്ദേഹം അറിയിച്ചു. അടുത്തഘട്ടത്തിൽ മനുഷ്യരുടെ അവയവങ്ങളിലും ഇതേ സാങ്കേതികവിദ്യ പരീക്ഷിക്കാനാണ് പദ്ധതി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























