കര്‍ണാടകത്തില്‍ കിണര്‍ നിര്‍മ്മാണത്തിനായി പോയ കൊട്ടാരക്കര സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളുരു : കര്‍ണാടകത്തില്‍ കിണര്‍ നിര്‍മ്മാണത്തിനായി പോയ തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി പരാതി. കൊട്ടാരക്കര വാളകം സ്വദേശി ഗോപാലന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. വാളകം, ഇടയം കോളനിയില്‍ കാവിരയ്യത്തു വീട്ടില്‍ ഗോപാലന്‍ 6 മാസമായി കര്‍ണാടകത്തിലെ ഉടുപ്പിയില്‍ കിണര്‍ പണി ചെയ്തുവരികയാണ്. എഴുകോണ്‍ സ്വദേശിയായ കരാറുകാരനാണ് ഗോപാലനെ ജോലിക്കായി ഇവിടേക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു. അതേസമയം മരണ വിവരമോ മൃതദേഹം സംസ്കരിച്ചതോ കരാറുകാരന്‍ കുടുംബാംഗങ്ങളെ അറിയിച്ചില്ല.

ഉടുപ്പിയില്‍ ജോലിചെയ്യുന്ന ഒരാള്‍ ഗോപാലന്റെ വീടിനു സമീപമുള്ള അയാളുടെ ഒരു ബന്ധുവിനെ വിളിച്ചു ഗോപാലന്‍ മരിച്ചതായി പറഞ്ഞു. അങ്ങനെയാണ് തിങ്കള്‍ വൈകിട്ട് 6 മണിയോടെ ഗോപാലന്റെ മരണവിവരം ബന്ധുക്കള്‍ അറിഞ്ഞത്. അന്നു രാത്രിയില്‍ തന്നെ കൊട്ടാരക്കര പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി. ഗോപാലന്റെ മൃതദേഹം സാംസ്‌കരിച്ചെന്നും ചിതാഭസ്മം എത്തിച്ചു തരാമെന്നും കരാറുകാരന്‍ പറഞ്ഞതായി മകള്‍ ഗോപിക പറയുന്നു. മരിച്ച്‌ മൂന്നുദിവസമായിട്ടും മരണവിവരം കരാറുകാരന്‍ അറിയിക്കാത്തതില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര പോലീസ് അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...