കോട്ടയം : ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്തയാൾ മരിച്ചു. കോട്ടയം കുമാരകത്താണ് സംഭവം. പരിപ്പിലെ ‘തൊള്ളായിരം ഷാപ്പി’ൽ നിന്ന് കള്ളുകുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത യുവാവാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയാണോ മരണകാരണമെന്നാണ് സംശയം. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷാണ് മരിച്ചത്. ജ്യോതിഷിന്റെ സുഹൃത്തുക്കൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു ജ്യോതിഷിന്റെ മരണം സംഭവിച്ചത്. സുഹൃത്തുക്കളായ നാലുപേർ ചികിത്സയിൽ തുടരുകയാണ്.
ഏഴു സുഹൃത്തുക്കൾ ഒന്നിച്ചാണ് ഷാപ്പിലെത്തിയത്. ഷാപ്പിൽ നിന്നും മീൻ കഴിച്ച അഞ്ചുപേർക്കാണ് ബുദ്ധിമുട്ടുകൾ ഉണ്ടായത്. അഖിൽ, സുജിത്ത്, നിഖിൽ, ഗിരീഷ് എന്നിവരാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അതേസമയം ജ്യോതിഷിന്റെ പോസ്റ്റുമൊട്ടം കോട്ടയം മെഡിക്കൽ സൊല്ലാജ് ആശുപത്രിയിൽ നടക്കും.




























