മണിപ്പൂർ മുഖ്യനെ ഉടനറിയാം ; ബിരേൻ സിംഗ് മുതിർന്ന നേതാക്കളെ കണ്ടു

For full experience, Download our mobile application:
Get it on Google Play

മണിപ്പൂർ : മണിപ്പൂർ മുഖ്യമന്ത്രിയുടെ പേരിൽ ഉടലെടുത്ത സസ്പെൻസ് ഉടൻ അവസാനിച്ചേക്കുമെന്ന് സൂചന. എൻ ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നേക്കും. കഴിഞ്ഞദിവസം സിംഗ് ഡൽഹിയിൽ എത്തി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. തെരഞ്ഞെടുപ്പിന് മുമ്പ് സിംഗിനെ മുഖ്യമന്ത്രി മുഖമായി ഉയർത്തി കാണിച്ചിരുന്നെങ്കിലും ജയത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ബുധനാഴ്ച ദേശീയ തലസ്ഥാനമായ ഡൽഹിയിൽ എത്തിയ ബിരേൻ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

“നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ബിരേൻ സിംഗിന് അഭിനന്ദനങ്ങൾ. മണിപ്പൂർ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കഠിനാധ്വാനം ചെയ്യാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്” കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേരത്തെ പ്രതിരോധ മന്ത്രിയും മുതിർന്ന നേതാവുമായ രാജ്‌നാഥ് സിംഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. “തെരഞ്ഞെടുപ്പിൽ ബിരേൻ സിംഗാണ് പാർട്ടിയെ നയിച്ചത്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ എല്ലാവിധ ആശംസകളും നേരുന്നു” യോഗത്തിന് ശേഷം രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗോവ പ്രധാനമന്ത്രി പ്രമോദ് സാവന്ത് എന്നിവരെയും സിംഗ് കണ്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ...

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

0
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച...

താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെ പൂട്ടിയിട്ടു

0
കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ...

സൗദിയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിന്റെ ഡ്രോൺ ആക്രമണ ശ്രമം ; ശക്തമായി തടഞ്ഞ്...

0
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന്...