മണിപ്പൂർ വീണ്ടും അശാന്തം ; സംസ്ഥാനത്ത് വീണ്ടും പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മണിപ്പൂർ : മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു. ക്രൈസ്തവ സഭാനേതാക്കളുടെ കൊലപാതകത്തെ തുടർന്ന് മലയോര മേഖലയിൽ സംഘർഷം തുടരുന്നു. സിങ്‌ജാമേയ് ബസാറിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. കുക്കി സംഘടനകൾ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ദേശീയ പാത-2 അടക്കം പൂർണ്ണമായി ഉപരോധിച്ചതോടെ പ്രദേശത്ത് ഗതാഗതവും ജനജീവിതവും പൂർണ്ണമായി സ്തംഭിച്ച സ്ഥിതിയാണ്. കുക്കി-നാഗ വിഭാഗങ്ങളിൽ നിന്നായി അക്രമികൾ തടവിലാക്കിയ 28 തടവുകാരെ സംയുക്ത സുരക്ഷാസേന മോചിതരാക്കി. 14-ലധികം ആളുകൾ ഇപ്പോഴും തടവിലാണെന്ന് ഗോത്ര സംഘടനകൾ വ്യക്തമാക്കി.

മണിപ്പൂർ കലാപത്തിൽ ഇതുവരെ 260-ലധികം ജീവനുകൾ നഷ്ടപ്പെടുകയും 60,000-ത്തിലധികം ആളുകൾ പലായനം ചെയ്യേണ്ടി വരികയും ചെയ്തുവെന്നാണ് കണക്ക് .മണിപ്പൂർ കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന മുൻ സുപ്രീം കോടതി ജഡ്ജി ബൽബീർ സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 നവംബർ 20 വരെ കാലാവധി നീട്ടി നൽകിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ പോര്

0
തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ...

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...