മാവോവാദികള്‍ വീട്ടിലെത്തി തോക്ക് കാണിച്ച് ലാപ്‌ടോപ്പും, ഫോണും ചാര്‍ജ്ജ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കേളകം : കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പന്ന്യാംമലയിലെ വീട്ടില്‍ മാവോവാദി സംഘമെത്തി. ശനിയാഴ്ച രാത്രി 7.15 ഓടെ നാലംഗ മാവോവാദി സംഘം പന്ന്യാംമലയിലെ തുണ്ടുതറ കാര്‍ത്തികേയന്റെ വീട്ടിലാണെത്തിയത്. നാല് മണിക്കൂറിലധികം ചെലവഴിച്ച സംഘം ഭക്ഷണ സാധനങ്ങളുമായാണ് മടങ്ങിയത്. മാവോവാദികളെത്തിയ സമയത്ത് കാര്‍ത്തികേയന്റെ ഭാര്യ ഉഷ മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. രണ്ട് സ്ത്രീകള്‍ വീടിനുള്ളിലേക്ക് വന്ന് ഞങ്ങളെ അറിയാമോ എന്ന് ചോദിക്കുകയും മാവോവാദികളാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ആയിരുന്നുവെന്ന് ഉഷ പറഞ്ഞു. പിന്നീട് രണ്ടു പുരുഷന്മാരുമെത്തി. വീടിനുളളില്‍ എത്തിയ സമയം മുതല്‍ മൂന്നു ഫോണും പവര്‍ബാങ്കും ഒരു ലാപ്‌ടോപ്പും ചാര്‍ജ്ജ് ചെയ്‌തെന്നും ഉഷ പറഞ്ഞു.

നാലു മണിക്കൂറിലധികം ഇവരുടെ വീട്ടില്‍ ചെവലഴിച്ച സംഘം കെ – റെയില്‍ പദ്ധതി അനാവശ്യമാണെന്നു പറഞ്ഞു. കൈവശമുണ്ടായിരുന്ന തോക്കുകള്‍ ഉഷയെ കാണിച്ച്‌ പരിചയപ്പെടുത്തിയതായും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിയാണ് മടങ്ങിയത്. വീടിന് പിറകിലെ വനപ്രദേശം വഴിയാണ് പോയതെന്നും ഉഷ പറഞ്ഞു. മാവോവാദി സംഘത്തെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തതായും പോലീസ് അറിയിച്ചു. കൊട്ടിയൂര്‍ അമ്പായത്തോട്ടിലും പാല്‍ ചുരത്തിലും പന്നിയാം മലയിലും സായുധരായ മാവോവാദികള്‍ തമ്പടിക്കുന്നതായി വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു.

സംഭവത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കാര്‍ത്തികേയന്‍, ഭാര്യ ഉഷ എന്നിവരുടെ മൊഴി പോലീസ് വീട്ടിലെത്തി രേഖപ്പെടുത്തി. മാവോവാദികളുടെ ചിത്രം കാണിച്ച്‌ ആരൊക്കെയാണ് വന്നതെന്ന് പരിശോധിച്ചു. മാവോവാദി നേതാവ് മൊയ്തീന്‍, കവിത, രമേഷ്, ജിഷ എന്നിവരാണ് വീട്ടിലെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊട്ടിയൂരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നിടങ്ങളില്‍ മാവോവാദികള്‍ എത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....