കോവിഡിനും കുരങ്ങ് പനിക്കും പിന്നാലെ മാര്‍ബഗേ വൈറസ് പടരുന്നു ആശങ്കയില്‍ ലോകം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഒന്നിനുപുറകെ ഒന്നായി പുതിയ വൈറസുകള്‍ വരുന്നു. ഇപ്പോള്‍ മാര്‍ബര്‍ഗ് വൈറസ് (Marburg Virus) എന്നൊരു വൈറസ് ലോകത്തിന് ആശങ്ക പടര്‍ത്തുകയാണ്. പശ്ചിമാഫ്രികന്‍ രാജ്യമായ ഘാനയില്‍ മാര്‍ബര്‍ഗിന്റെ സംശയാസ്പദമായ രണ്ട് കേസുകള്‍ റിപോര്‍ട് ചെയ്തു. പുതിയ വൈറസിനെക്കുറിച്ച്‌ ലോകാരോഗ്യ സംഘടനയും (WHO) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എബോള വൈറസ് പോലുള്ള മറ്റ് പകര്‍ചവ്യാധികളേക്കാള്‍ വേഗത്തില്‍ പടരാന്‍ മാര്‍ബര്‍ഗ് വൈറസിന് കഴിയുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ഘാനയില്‍ നിന്ന് സാംപിള്‍ എടുത്ത രണ്ട് പേര്‍ക്ക് മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രണ്ട് രോഗികളും ഇപ്പോള്‍ മരിച്ചു. ഘാനയില്‍ നിന്ന് എടുത്ത സാംപിളുകള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇവര്‍ വയറിളക്കം, പനി, ഓക്കാനം, ഛര്‍ദി എന്നിവയുള്‍പെടെ നിരവധി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

പശ്ചിമാഫ്രികയിലെ മാര്‍ബര്‍ഗ്, എബോളയ്ക്ക് ശേഷം അതിവേഗം വളരുന്ന രണ്ടാമത്തെ രോഗമായി മാറുമെന്ന് ഭയക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌, 1967 മുതല്‍ ഡസന്‍ കണക്കിന് മാര്‍ബര്‍ഗ് കേസുകള്‍ ഉണ്ടായിട്ടുണ്ട്. തെക്കന്‍ ആഫ്രികയിലും കിഴക്കന്‍ ആഫ്രികയിലുമാണ് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയത്. 24 ശതമാനം മുതല്‍ 88 ശതമാനം വരെ മരണനിരക്ക് ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

എന്താണ് മാര്‍ബര്‍ഗ് വൈറസ് രോഗം?
എബോള ഉള്‍പെടുന്ന ഫിലോവൈറസ് ഗ്രൂപിലാണ് മാര്‍ബര്‍ഗും. മാര്‍വ്, റാവ് എന്നീ രണ്ട് വകഭേദങ്ങളുണ്ട്. പഴംതീനി വവ്വാലുകള്‍ വഴിയാണ് ഇത് മനുഷ്യരിലേക്ക് പടരുന്നത്. രോഗബാധിതരായ ആളുകളുടെ ശരീരസ്രവങ്ങളുമായും ഉപരിതലങ്ങളുമായും നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയാണ് വൈറസ് ആളുകള്‍ക്കിടയില്‍ പകരുന്നത്. അംഗോള, കെനിയ, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ദക്ഷിണാഫ്രിക, ഉഗാണ്ട എന്നിവിടങ്ങളില്‍ മുമ്ബ് വൈറസ് റിപോര്‍ട് ചെയ്തിട്ടുണ്ട്.

മാര്‍ബര്‍ഗിന്റെ ലക്ഷണങ്ങള്‍
കടുത്ത പനി, കഠിനമായ തലവേദന, പേശിവേദനയ്‌ക്കൊപ്പം കടുത്ത അസ്വാസ്ഥ്യവും എന്നിവ സാധാരണ ലക്ഷണങ്ങളാണ്. കഠിനമായ വെള്ളമുള്ള വയറിളക്കം, വയറുവേദനയും മലബന്ധവും, ഓക്കാനം, ഛര്‍ദി എന്നിവ വൈറസ് ബാധിച്ച്‌ മൂന്നാം ദിവസം കണ്ടേക്കാവുന്ന മറ്റ് ചില ലക്ഷണങ്ങളാണ്. മരണത്തിലേക്ക് നയിച്ച കേസുകളില്‍ മൂക്ക്, മോണ, യോനി എന്നിവയുള്‍പെടെ ഒന്നിലധികം ഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം പോലുള്ള ലക്ഷണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ബര്‍ഗ് അണുബാധയ്ക്കുള്ള വാക്സിന്‍ ഇതുവരെ വികസിപ്പിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...