കോവിഡിനും കുരങ്ങ് പനിക്കും പിന്നാലെ മാര്‍ബഗേ വൈറസ് പടരുന്നു ആശങ്കയില്‍ ലോകം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഒന്നിനുപുറകെ ഒന്നായി പുതിയ വൈറസുകള്‍ വരുന്നു. ഇപ്പോള്‍ മാര്‍ബര്‍ഗ് വൈറസ് (Marburg Virus) എന്നൊരു വൈറസ് ലോകത്തിന് ആശങ്ക പടര്‍ത്തുകയാണ്. പശ്ചിമാഫ്രികന്‍ രാജ്യമായ ഘാനയില്‍ മാര്‍ബര്‍ഗിന്റെ സംശയാസ്പദമായ രണ്ട് കേസുകള്‍ റിപോര്‍ട് ചെയ്തു. പുതിയ വൈറസിനെക്കുറിച്ച്‌ ലോകാരോഗ്യ സംഘടനയും (WHO) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എബോള വൈറസ് പോലുള്ള മറ്റ് പകര്‍ചവ്യാധികളേക്കാള്‍ വേഗത്തില്‍ പടരാന്‍ മാര്‍ബര്‍ഗ് വൈറസിന് കഴിയുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ഘാനയില്‍ നിന്ന് സാംപിള്‍ എടുത്ത രണ്ട് പേര്‍ക്ക് മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രണ്ട് രോഗികളും ഇപ്പോള്‍ മരിച്ചു. ഘാനയില്‍ നിന്ന് എടുത്ത സാംപിളുകള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇവര്‍ വയറിളക്കം, പനി, ഓക്കാനം, ഛര്‍ദി എന്നിവയുള്‍പെടെ നിരവധി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

പശ്ചിമാഫ്രികയിലെ മാര്‍ബര്‍ഗ്, എബോളയ്ക്ക് ശേഷം അതിവേഗം വളരുന്ന രണ്ടാമത്തെ രോഗമായി മാറുമെന്ന് ഭയക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌, 1967 മുതല്‍ ഡസന്‍ കണക്കിന് മാര്‍ബര്‍ഗ് കേസുകള്‍ ഉണ്ടായിട്ടുണ്ട്. തെക്കന്‍ ആഫ്രികയിലും കിഴക്കന്‍ ആഫ്രികയിലുമാണ് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയത്. 24 ശതമാനം മുതല്‍ 88 ശതമാനം വരെ മരണനിരക്ക് ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

എന്താണ് മാര്‍ബര്‍ഗ് വൈറസ് രോഗം?
എബോള ഉള്‍പെടുന്ന ഫിലോവൈറസ് ഗ്രൂപിലാണ് മാര്‍ബര്‍ഗും. മാര്‍വ്, റാവ് എന്നീ രണ്ട് വകഭേദങ്ങളുണ്ട്. പഴംതീനി വവ്വാലുകള്‍ വഴിയാണ് ഇത് മനുഷ്യരിലേക്ക് പടരുന്നത്. രോഗബാധിതരായ ആളുകളുടെ ശരീരസ്രവങ്ങളുമായും ഉപരിതലങ്ങളുമായും നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയാണ് വൈറസ് ആളുകള്‍ക്കിടയില്‍ പകരുന്നത്. അംഗോള, കെനിയ, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ദക്ഷിണാഫ്രിക, ഉഗാണ്ട എന്നിവിടങ്ങളില്‍ മുമ്ബ് വൈറസ് റിപോര്‍ട് ചെയ്തിട്ടുണ്ട്.

മാര്‍ബര്‍ഗിന്റെ ലക്ഷണങ്ങള്‍
കടുത്ത പനി, കഠിനമായ തലവേദന, പേശിവേദനയ്‌ക്കൊപ്പം കടുത്ത അസ്വാസ്ഥ്യവും എന്നിവ സാധാരണ ലക്ഷണങ്ങളാണ്. കഠിനമായ വെള്ളമുള്ള വയറിളക്കം, വയറുവേദനയും മലബന്ധവും, ഓക്കാനം, ഛര്‍ദി എന്നിവ വൈറസ് ബാധിച്ച്‌ മൂന്നാം ദിവസം കണ്ടേക്കാവുന്ന മറ്റ് ചില ലക്ഷണങ്ങളാണ്. മരണത്തിലേക്ക് നയിച്ച കേസുകളില്‍ മൂക്ക്, മോണ, യോനി എന്നിവയുള്‍പെടെ ഒന്നിലധികം ഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം പോലുള്ള ലക്ഷണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ബര്‍ഗ് അണുബാധയ്ക്കുള്ള വാക്സിന്‍ ഇതുവരെ വികസിപ്പിച്ചിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം മങ്ങാരം ഗവ.യു.പി സ്കൂളിൽ വായന മാസാചരണം നടന്നു

0
പന്തളം: മങ്ങാരം ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ച വായന മാസാചരണവും വിദ്യാരംഗം കലാ...

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...