മുംബൈ: പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ശാരീരിക ബന്ധത്തിൽ സമ്മതം ഉണ്ടായിരുന്നാൽ പോലും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ വ്യവസ്ഥകൾ ബാധകമാവുമെന്ന് ബോംബെ ഹൈകോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നും ഇപ്പോൾ അവർക്ക് ഒരു കുട്ടിയുണ്ടെന്നും വാദിച്ച 29 വയസ്സുകാരനെതിരായ ബലാത്സംഗ കേസ് റദ്ദാക്കാൻ ബോംബെ ഹൈകോടതി വിസമ്മതിച്ചു. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളിൽ നിന്ന് മുക്തനാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി.17 വയസ്സുള്ള പെൺകുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നു താനെന്നും 18 വയസ്സ് തികഞ്ഞപ്പോഴാണ് വിവാഹം രജിസ്റ്റർ ചെയ്തതെന്നുമുള്ള യുവാവിന്റെ വാദം അംഗീകരിക്കാൻ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസുമാരായ ഊർമിള ജോഷി ഫാൽക്കെ, നന്ദേഷ് ദേശ്പാണ്ഡെ എന്നിവർ സെപ്റ്റംബർ 26ന് പുറപ്പെടുവിച്ച ഉത്തരവിൽ വിസമ്മതിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ബലാത്സംഗ കുറ്റങ്ങളിൽ നിന്നുള്ള സംരക്ഷണമല്ല : ബോംബെ ഹൈകോടതി
RECENT NEWS
Advertisment



























