തിരുവനന്തപുരം: റവന്യൂ ഫീസുകളിൽ വർധന വരുത്തി വരുമാനം കൂട്ടാൻ സർക്കാർ തീരുമാനം. വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങൾ വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. പദ്ധതികൾ വെട്ടിച്ചുരുക്കി ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. മിൽമ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനും തീരുമാനമുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്‍റെ മുൻഗണനാക്രമത്തിൽ അടക്കം മാറ്റംവരുത്തി തിരുത്തലിനുള്ള നീക്കങ്ങൾ ഇടതുമുന്നണി ആരംഭിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ പൂർണമായും സാമ്പത്തികമായി അവഗണിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിപ്പിക്കുക മാത്രമാണ് നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നായി സർക്കാർ കാണുന്നത്. ഇതിനായി സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം വർധിപ്പിക്കുകയാണു മന്ത്രിസഭ എടുത്ത തീരുമാനം.
റവന്യൂ ഓഫീസുകളുടെ പരിഷ്കരണത്തിനും നോൺ ടാക്സ്, റവന്യൂ വര്‍ധനാ നിർദേശങ്ങളും സംസ്ഥാന സർക്കാർ പരിശോധിക്കൻ തീരുമാനിച്ചു. ഇതിനുള്ള ശിപാർശകൾ ഓരോ വകുപ്പിന്‍റെയും സെക്രട്ടറിമാർ ഈ മാസം 26നു മുമ്പ് ഉത്തരവിറക്കണമെന്നാണ് മന്ത്രിസഭ നൽകിയ നിർദേശം. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും. റവന്യൂ ഓഫീസുകളുടെ പരിഷ്കരണത്തിനും നോൺ ടാക്സ്, റവന്യൂ വര്‍ധനാ നിർദേശങ്ങളും സംസ്ഥാന സർക്കാർ പരിശോധിക്കൻ തീരുമാനിച്ചു. ഇതിനുള്ള ശിപാർശകൾ ഓരോ വകുപ്പിന്‍റെയും സെക്രട്ടറിമാർ ഈ മാസം 26നു മുമ്പ് ഉത്തരവിറക്കണമെന്നാണ് മന്ത്രിസഭ നൽകിയ നിർദേശം. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും.





























