മാവൂര്‍ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് രണ്ടാഴ്ച നിര്‍ബന്ധ പരിശീലനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാവൂര്‍ ഭരണസമിതി യോഗത്തില്‍ എല്‍.ഡി.എഫ് അംഗത്തിനെതിരെ പ്രമേയം അവതരിപ്പിച്ചതിനും വോട്ട് ചെയ്തതിനും മാവൂര്‍ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് രണ്ടാഴ്ച നിര്‍ബന്ധ പരിശീലനം. പഞ്ചായത്തീരാജ് നിയമത്തെയും യോഗ നടപടികളെയും കുറിച്ച്‌ രണ്ടാഴ്ച തൃശൂര്‍ കിലയില്‍ പരിശീലനം നേടാനാണ് നിര്‍ദേശം. ചട്ടത്തിനും നിയമത്തിനും വിരുദ്ധമായി പ്രമേയം അവതരിപ്പിച്ചതിന് ഓംബുഡ്സ്മാന്‍ ഉത്തരവുപ്രകാരമാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടും പ്രസിഡന്റും വൈസ് പ്രസിഡന്റും രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരുമടക്കം 10 യു.ഡി.എഫ് മെംബര്‍മാരോടും പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്.

ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ജൂണ്‍ 16ന് നല്‍കിയ ഉത്തരവ് പ്രകാരമാണ് നടപടി. ആഗസ്റ്റ് 29 മുതല്‍ രണ്ടാഴ്ച പരിശീലനത്തിന് തിങ്കളാഴ്ച രാവിലെ 10.30ന് എത്തണമെന്നാവശ്യപ്പെട്ട് കിലയില്‍നിന്ന് പ്രസിഡന്റിന് കഴിഞ്ഞ ദിവസം കത്ത് നല്‍കി. 2021 നവംബര്‍ 27ന് ഭരണസമിതി യോഗത്തിലാണ് പതിനഞ്ചാം വാര്‍ഡ് അംഗം എല്‍.ഡി.എഫിലെ കെ.ഉണ്ണികൃഷ്ണനെതിരെ വിവാദ പ്രമേയം അവതരിപ്പിച്ചത്. 2021 നവംബര്‍ അഞ്ചിന് പതിനഞ്ചാം വാര്‍ഡില്‍പെട്ട കല്‍പ്പള്ളി കടവില്‍ മാവൂര്‍ പോലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് അനധികൃത മണല്‍ തോണികള്‍ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് വിഷയങ്ങളുടെ തുടക്കം.

പഞ്ചായത്ത് അധികൃതരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും കൂടെ നിലയുറപ്പിച്ച്‌ ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യേണ്ട മെംബര്‍ ഉണ്ണികൃഷ്ണന്‍, അധികൃതര്‍ പിടിച്ചെടുത്ത മണല്‍ തോണി പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് മാഫിയയോടൊപ്പം നിന്ന് ഭീഷണിപ്പെടുത്തുകയും തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്ന് ആരോപിച്ചും ഇതില്‍ പ്രതിഷേധിച്ചുമായിരുന്നു പ്രമേയം. ഇതില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയെങ്കിലും പ്രമേയം വോട്ടിനിട്ട് പാസാക്കി.

പ്രമേയം ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണികൃഷ്ണന്‍ ഓംബുഡ്സ്മാനെ സമീപിച്ചതിനെ തുടര്‍ന്ന് വിശദ പരിശോധനക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ ഓംബുഡ്സ്മാന്‍ പ്രമേയം റദ്ദാക്കി. അതോടൊപ്പം കിലയില്‍ രണ്ടാഴ്ചത്തെ പരിശീലനം നല്‍കി റിപ്പോര്‍ട്ട് ചെയ്യണമെന്നും വിധിച്ചു. ഇതനുസരിച്ചാണ് തിങ്കളാഴ്ച മുതല്‍ പരിശീലനം നല്‍കുന്നത്. അതേസമയം, പ്രമേയം റദ്ദാക്കിയ ഓംബുഡ്സ്മാന്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇതിന്റെ നടപടിക്രമങ്ങള്‍ നടക്കുന്നതിനാലും മറ്റ് അത്യാവശ്യങ്ങളുള്ളതിനാലും പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കിലക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...