ബംഗളൂരു: ബംഗളുരുവില്‍ നാലാം നിലയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ അമ്മ എറിഞ്ഞുകൊന്നു. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാൻ അമ്മ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു റെയിൽവേ സ്‌റ്റേഷനിൽ കുട്ടിയെ അവർ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാൽ, ഇവരുടെ ഭർത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടിൽ തിരികെ എത്തിച്ചു.
കുഞ്ഞിനെ എടുത്തെറിഞ്ഞ ശേഷം പിന്നാലെ ഇവരും നാലാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും, ഇവരെ അയൽവാസികൾ ചേർന്ന് തടയുകയായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.