തിരുവനന്തപുരം : അതിർത്തി തർക്കവുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെ കഴുത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു. തിരുവനന്തപുരം അതിയന്നൂർ മരുതംകോട് സ്വദേശി 50 വയസ് പ്രായമുണ്ടായിരുന്ന വിജയകുമാരിയാണ് മരിച്ചത്. ഒക്ടോബർ ഒമ്പതിനായിരുന്നു വിജയകുമാരിക്ക് അയൽവാസികളായ യുവാക്കളിൽ നിന്ന് കുത്തേറ്റത്. വാക്കുതർക്കത്തെ തുടർന്ന് അനീഷ്, നിഖിൽ എന്നിവരാണ് ആക്രമണം നടത്തിയത്.
റബ്ബർ കമ്പ് കൊണ്ട് വിജയകുമാരിയുടെ കഴുത്തിലാണ് പ്രതികൾ കുത്തിയത്. നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്. കേസിൽ പ്രതികളായ രണ്ട് യുവാക്കളെയും സംഭവ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കെതിരെ വധശ്രമ കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാൽ വിജയകുമാരി മരിച്ചതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും.