പണിയില്ല, പണമില്ല, വാടക കൊടുക്കാന്‍ പോലും മാര്‍ഗ്ഗമില്ല ; അന്യസംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കേരളത്തില്‍ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികള്‍ വിമാനം പിടിച്ച് നാട്ടിലെത്താന്‍ നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും പണം കടം വാങ്ങുന്നു. ശ്രമിക് ട്രെയിന്‍ പ്രവര്‍ത്തനം നിലച്ചതോടെയാണ് പലരും വിമാനമാര്‍ഗ്ഗം തേടുന്നത്. വിമാന ടിക്കറ്റിനുള്ള പണം വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം സംഘടിപ്പിക്കുകയാണ് ഇവര്‍.

കേരളത്തില്‍ ജോലിചെയ്യുന്ന ആസ്സാമില്‍ നിന്നുള്ള ഒരു വിഭാഗം തൊഴിലാളികള്‍ അടുത്തിടെ കൊച്ചിയില്‍ നിന്നും ഗുവാഹത്തിയിലേക്കുള്ള വിമാന ടിക്കറ്റ് വാങ്ങിയത് 53,000 രൂപയ്ക്കായിരുന്നു. ശരിയായ രീതിയിലുള്ള വിവരം കിട്ടാതിരുന്ന ഇവര്‍ അന്വേഷിച്ചപ്പോള്‍ ട്രെയിനില്ല എന്ന മറുപടിയാണ് കിട്ടിയത്. ഇതോടെ നാട്ടിലേക്ക് വിമാനത്തില്‍ പോകാന്‍ ആലോചിച്ചു. എന്നാല്‍ വിമാന ടിക്കറ്റിന് പണം ഇല്ലായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് വിളിച്ച് അവിടുത്തെ ബന്ധുക്കളോടും കൂട്ടുകാരോടും കടം വാങ്ങി.

ട്രെയിന്‍ ഓടിയിരുന്ന സമയത്ത് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ലിസ്റ്റില്‍ ഉള്ളവര്‍ക്കായിരുന്നു ട്രെയിനിലെ പരിമിതമായ സീറ്റുകള്‍ കിട്ടിയത്. എന്നാല്‍ നാട്ടില്‍ നിന്നും കുടുംബം വിളിക്കാന്‍ തുടങ്ങിയതോടെ മടങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ഇതോടെ കൊച്ചിയില്‍ നിന്നുള്ള എയര്‍ ഏഷ്യയുടെ വിമാനത്തില്‍ ബംഗലുരുവിലേക്കും അവിടെ നിന്നും ഗുവാഹത്തിയിലേക്കും മടങ്ങാന്‍ ടിക്കറ്റ് എടുത്തു.

ഗത്യന്തരമില്ലാതെയാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്. മഴ തുടങ്ങിയതോടെ പലര്‍ക്കും പണിയില്ലാതായി. കയ്യില്‍ പൈസയും ഇല്ലാതായതോടെ പലര്‍ക്കും വാടക കൊടുക്കാന്‍ പോലും മാര്‍ഗ്ഗമില്ല. ആഴ്ചയില്‍ രണ്ടു ദിവസമാണ് പണി കിട്ടുന്നത്. വാടക തന്നെ 2000 രുപയോളം വരുന്ന സാഹചര്യത്തില്‍ മറ്റ് കാര്യങ്ങള്‍ക്കൊന്നും പണമില്ലാതാകുമെന്ന് ഇവര്‍ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളെ സഹായിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റിന് പണം കടം ചോദിച്ച് അനേകം വിളികളാണ് വരുന്നത്.

ജൂണ്‍ 9 ന് അന്യസംസ്ഥാന  തൊഴിലാളികള്‍ക്ക് നാട്ടിലെത്തുന്നതിന് സഹായം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതി വിധി ഉണ്ടെങ്കിലൂം അനേകരാണ് ഇപ്പോഴും സംസ്ഥാനത്ത് കുടങ്ങിക്കിടക്കുന്നത്. 1500 പേരെങ്കിലും ഉണ്ടെങ്കിലേ ട്രെയിന്‍ ഓടിക്കാന്‍ കഴിയൂ എന്നാണ് റെയില്‍വേയുടെ നിലപാട്. ഇതിനായി ആള്‍ക്കാരുടെ എണ്ണം ഈ നിലയിലേക്ക് ഉയരാന്‍ കാത്തിരിക്കുയാണ് റെയില്‍വേ. ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് 4.34 ലക്ഷം തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ജൂണ്‍ 20 മുതലുള്ള 216 ശ്രമിക് ട്രെയിനില്‍ മടങ്ങിയത് 3,25,626 പേരാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...