പണിയില്ല, പണമില്ല, വാടക കൊടുക്കാന്‍ പോലും മാര്‍ഗ്ഗമില്ല ; അന്യസംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കേരളത്തില്‍ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികള്‍ വിമാനം പിടിച്ച് നാട്ടിലെത്താന്‍ നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും പണം കടം വാങ്ങുന്നു. ശ്രമിക് ട്രെയിന്‍ പ്രവര്‍ത്തനം നിലച്ചതോടെയാണ് പലരും വിമാനമാര്‍ഗ്ഗം തേടുന്നത്. വിമാന ടിക്കറ്റിനുള്ള പണം വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം സംഘടിപ്പിക്കുകയാണ് ഇവര്‍.

കേരളത്തില്‍ ജോലിചെയ്യുന്ന ആസ്സാമില്‍ നിന്നുള്ള ഒരു വിഭാഗം തൊഴിലാളികള്‍ അടുത്തിടെ കൊച്ചിയില്‍ നിന്നും ഗുവാഹത്തിയിലേക്കുള്ള വിമാന ടിക്കറ്റ് വാങ്ങിയത് 53,000 രൂപയ്ക്കായിരുന്നു. ശരിയായ രീതിയിലുള്ള വിവരം കിട്ടാതിരുന്ന ഇവര്‍ അന്വേഷിച്ചപ്പോള്‍ ട്രെയിനില്ല എന്ന മറുപടിയാണ് കിട്ടിയത്. ഇതോടെ നാട്ടിലേക്ക് വിമാനത്തില്‍ പോകാന്‍ ആലോചിച്ചു. എന്നാല്‍ വിമാന ടിക്കറ്റിന് പണം ഇല്ലായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് വിളിച്ച് അവിടുത്തെ ബന്ധുക്കളോടും കൂട്ടുകാരോടും കടം വാങ്ങി.

ട്രെയിന്‍ ഓടിയിരുന്ന സമയത്ത് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ലിസ്റ്റില്‍ ഉള്ളവര്‍ക്കായിരുന്നു ട്രെയിനിലെ പരിമിതമായ സീറ്റുകള്‍ കിട്ടിയത്. എന്നാല്‍ നാട്ടില്‍ നിന്നും കുടുംബം വിളിക്കാന്‍ തുടങ്ങിയതോടെ മടങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ഇതോടെ കൊച്ചിയില്‍ നിന്നുള്ള എയര്‍ ഏഷ്യയുടെ വിമാനത്തില്‍ ബംഗലുരുവിലേക്കും അവിടെ നിന്നും ഗുവാഹത്തിയിലേക്കും മടങ്ങാന്‍ ടിക്കറ്റ് എടുത്തു.

ഗത്യന്തരമില്ലാതെയാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്. മഴ തുടങ്ങിയതോടെ പലര്‍ക്കും പണിയില്ലാതായി. കയ്യില്‍ പൈസയും ഇല്ലാതായതോടെ പലര്‍ക്കും വാടക കൊടുക്കാന്‍ പോലും മാര്‍ഗ്ഗമില്ല. ആഴ്ചയില്‍ രണ്ടു ദിവസമാണ് പണി കിട്ടുന്നത്. വാടക തന്നെ 2000 രുപയോളം വരുന്ന സാഹചര്യത്തില്‍ മറ്റ് കാര്യങ്ങള്‍ക്കൊന്നും പണമില്ലാതാകുമെന്ന് ഇവര്‍ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളെ സഹായിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റിന് പണം കടം ചോദിച്ച് അനേകം വിളികളാണ് വരുന്നത്.

ജൂണ്‍ 9 ന് അന്യസംസ്ഥാന  തൊഴിലാളികള്‍ക്ക് നാട്ടിലെത്തുന്നതിന് സഹായം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതി വിധി ഉണ്ടെങ്കിലൂം അനേകരാണ് ഇപ്പോഴും സംസ്ഥാനത്ത് കുടങ്ങിക്കിടക്കുന്നത്. 1500 പേരെങ്കിലും ഉണ്ടെങ്കിലേ ട്രെയിന്‍ ഓടിക്കാന്‍ കഴിയൂ എന്നാണ് റെയില്‍വേയുടെ നിലപാട്. ഇതിനായി ആള്‍ക്കാരുടെ എണ്ണം ഈ നിലയിലേക്ക് ഉയരാന്‍ കാത്തിരിക്കുയാണ് റെയില്‍വേ. ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് 4.34 ലക്ഷം തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ജൂണ്‍ 20 മുതലുള്ള 216 ശ്രമിക് ട്രെയിനില്‍ മടങ്ങിയത് 3,25,626 പേരാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....