പണിയില്ല, പണമില്ല, വാടക കൊടുക്കാന്‍ പോലും മാര്‍ഗ്ഗമില്ല ; അന്യസംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കേരളത്തില്‍ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികള്‍ വിമാനം പിടിച്ച് നാട്ടിലെത്താന്‍ നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും പണം കടം വാങ്ങുന്നു. ശ്രമിക് ട്രെയിന്‍ പ്രവര്‍ത്തനം നിലച്ചതോടെയാണ് പലരും വിമാനമാര്‍ഗ്ഗം തേടുന്നത്. വിമാന ടിക്കറ്റിനുള്ള പണം വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം സംഘടിപ്പിക്കുകയാണ് ഇവര്‍.

കേരളത്തില്‍ ജോലിചെയ്യുന്ന ആസ്സാമില്‍ നിന്നുള്ള ഒരു വിഭാഗം തൊഴിലാളികള്‍ അടുത്തിടെ കൊച്ചിയില്‍ നിന്നും ഗുവാഹത്തിയിലേക്കുള്ള വിമാന ടിക്കറ്റ് വാങ്ങിയത് 53,000 രൂപയ്ക്കായിരുന്നു. ശരിയായ രീതിയിലുള്ള വിവരം കിട്ടാതിരുന്ന ഇവര്‍ അന്വേഷിച്ചപ്പോള്‍ ട്രെയിനില്ല എന്ന മറുപടിയാണ് കിട്ടിയത്. ഇതോടെ നാട്ടിലേക്ക് വിമാനത്തില്‍ പോകാന്‍ ആലോചിച്ചു. എന്നാല്‍ വിമാന ടിക്കറ്റിന് പണം ഇല്ലായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് വിളിച്ച് അവിടുത്തെ ബന്ധുക്കളോടും കൂട്ടുകാരോടും കടം വാങ്ങി.

ട്രെയിന്‍ ഓടിയിരുന്ന സമയത്ത് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ലിസ്റ്റില്‍ ഉള്ളവര്‍ക്കായിരുന്നു ട്രെയിനിലെ പരിമിതമായ സീറ്റുകള്‍ കിട്ടിയത്. എന്നാല്‍ നാട്ടില്‍ നിന്നും കുടുംബം വിളിക്കാന്‍ തുടങ്ങിയതോടെ മടങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ഇതോടെ കൊച്ചിയില്‍ നിന്നുള്ള എയര്‍ ഏഷ്യയുടെ വിമാനത്തില്‍ ബംഗലുരുവിലേക്കും അവിടെ നിന്നും ഗുവാഹത്തിയിലേക്കും മടങ്ങാന്‍ ടിക്കറ്റ് എടുത്തു.

ഗത്യന്തരമില്ലാതെയാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്. മഴ തുടങ്ങിയതോടെ പലര്‍ക്കും പണിയില്ലാതായി. കയ്യില്‍ പൈസയും ഇല്ലാതായതോടെ പലര്‍ക്കും വാടക കൊടുക്കാന്‍ പോലും മാര്‍ഗ്ഗമില്ല. ആഴ്ചയില്‍ രണ്ടു ദിവസമാണ് പണി കിട്ടുന്നത്. വാടക തന്നെ 2000 രുപയോളം വരുന്ന സാഹചര്യത്തില്‍ മറ്റ് കാര്യങ്ങള്‍ക്കൊന്നും പണമില്ലാതാകുമെന്ന് ഇവര്‍ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളെ സഹായിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റിന് പണം കടം ചോദിച്ച് അനേകം വിളികളാണ് വരുന്നത്.

ജൂണ്‍ 9 ന് അന്യസംസ്ഥാന  തൊഴിലാളികള്‍ക്ക് നാട്ടിലെത്തുന്നതിന് സഹായം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതി വിധി ഉണ്ടെങ്കിലൂം അനേകരാണ് ഇപ്പോഴും സംസ്ഥാനത്ത് കുടങ്ങിക്കിടക്കുന്നത്. 1500 പേരെങ്കിലും ഉണ്ടെങ്കിലേ ട്രെയിന്‍ ഓടിക്കാന്‍ കഴിയൂ എന്നാണ് റെയില്‍വേയുടെ നിലപാട്. ഇതിനായി ആള്‍ക്കാരുടെ എണ്ണം ഈ നിലയിലേക്ക് ഉയരാന്‍ കാത്തിരിക്കുയാണ് റെയില്‍വേ. ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് 4.34 ലക്ഷം തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ജൂണ്‍ 20 മുതലുള്ള 216 ശ്രമിക് ട്രെയിനില്‍ മടങ്ങിയത് 3,25,626 പേരാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....