ജില്ലയില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് 1602 അന്യസംസ്ഥാന തൊഴിലാളികള്‍കൂടി യാത്രയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജൂണ്‍ 5 ന് രാത്രി 8 ന് പുറപ്പെട്ട പശ്ചിമ ബംഗാള്‍ സ്‌പെഷല്‍ ട്രെയിനില്‍ നാട്ടിലേക്ക് 1602 അന്യസംസ്ഥാന തൊഴിലാളികള്‍കൂടി മടങ്ങി. പശ്ചിമ ബംഗാളിലെ ന്യൂ കൂച്ച് ബഹാര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ട്രെയിനില്‍ ജില്ലയിലെ മൂന്നു താലൂക്കുകളില്‍ നിന്നുള്ള തൊഴിലാളികളാണു മടങ്ങിയത്. ഇതോടെ ജില്ലയില്‍ നിന്നും 4634 തൊഴിലാളികളാണു പശ്ചിമ ബംഗാളിലേക്ക് യാത്രയായത്.

കോഴഞ്ചേരി താലൂക്കില്‍ നിന്ന് 385, അടൂര്‍ താലൂക്കില്‍ നിന്ന് 600, തിരുവല്ല താലൂക്കില്‍ നിന്ന് 617  തൊഴിലാളികളാണു നാട്ടിലേക്കു മടങ്ങിയത്. 32 ബസുകളിലായിട്ടാണ് ഇവരെ തിരുവല്ല സ്റ്റേഷനില്‍ എത്തിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ്  തൊഴിലാളികളെ നാട്ടിലേക്കു മടക്കി അയച്ചത്.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലാളികള്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും നല്‍കി. ചപ്പാത്തി, അച്ചാര്‍, ബ്രഡ്, ഏത്തപ്പഴം, വെള്ളം എന്നിവ അടങ്ങിയ സൗജന്യ ഭക്ഷണ കിറ്റും ഇവര്‍ക്ക് കൈമാറി.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, തിരുവല്ല തഹസില്‍ദാര്‍ പി.ജോണ്‍ വര്‍ഗീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി ഡി.എല്‍.ഒ, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഇവരെ യാത്രയാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....