ടൂറിസം വകുപ്പിൽ നിന്ന് മദ്യനയവുമായി ബന്ധപ്പെട്ട് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ടൂറിസം വകുപ്പിൽ നിന്ന് മദ്യനയവുമായി ബന്ധപ്പെട്ട് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റോജി എം ജോണിന്റെ നിയമസഭ  ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രതിമാസം 40ലധികം യോഗം ടൂറിസം ഡയറക്ടര്‍ വിളിക്കുമെന്നും മന്ത്രി ഇതെല്ലം അറിഞ്ഞുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. റോജി എം ജോണിന്റെ ചോദ്യം വിവിധ സംഘടനകളുടെ യോഗം ടൂറിസം ഡയറക്ടര്‍ മെയ് 21ന് ചേർന്നുവെന്നും യോഗം മദ്യയനവുമായി ബന്ധപ്പെട്ടായിരുന്നുവെന്നും ചീഫ് സെക്രട്ടരിയുടെ നിര്‍ദേശത്താലാണ് യോഗം ചേര്‍ന്നതെന്നും മന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം എത്തിയിട്ടുണ്ടോയെന്നുമായിരുന്നു.

യോഗം ചേര്‍ന്നത് പല കാര്യങ്ങളും ചർച്ച ചെയ്യാൻ ആയിരുന്നുവെന്നും ടൂറിസം ഡയറക്ടറും ചീഫ് സെക്രട്ടറിയും താനും എല്ലാ കാര്യവും വ്യക്തമാക്കിയതാണെന്നും മന്ത്രി റിയാസ് മറുപടിയിൽ പറഞ്ഞു. യോഗത്തിൽ വിവിധ കാര്യങ്ങൾ ഉന്നയിച്ചെന്നും അതിൽ ഒന്നുമാത്രമാണിതെന്നും അല്ലാതെ മദ്യനയവുമായി ബന്ധപ്പെട്ട ഒരു ശുപാർശയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പല പല നരേറ്റീവ് നൽകാൻ ശ്രമിക്കുന്നുണ്ടെന്നും പ്രതിപക്ഷം ഉണ്ടാക്കുന്ന നരേറ്റീവിൽ താൻ വീഴില്ലെന്നും മന്ത്രി പറഞ്ഞു.
സമാനമായ പല യോഗങ്ങള്‍ യുഡിഎഫ് ഭരണകാലത്തും വിളിച്ചിട്ടുണ്ട്. അതിൻറെ തെളിവുകൾ വേണമെങ്കിൽ നൽകാമെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...