പുനർഗേഹം പദ്ധതിയിലെ ബീമാപള്ളിക്കാരുടെ പരാതി അടിയന്തിരമായി പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുനർഗേഹം പദ്ധതിയിലെ ബീമാപള്ളിക്കാരുടെ പരാതി അടിയന്തിരമായി പരിശോധിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. അർഹതപ്പെട്ടവർക്ക് എല്ലാം ഫ്ലാറ്റുകൾ ഉറപ്പാക്കും. ഏറ്റവും അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. പുനർഗേഹം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഫ്ലാറ്റിൽ ബീമാപള്ളിയിലെ അർഹരായ കുടുംബങ്ങൾക്ക് അവഗണനയുണ്ടായതായി വാർത്ത വന്നിരുന്നു. സർക്കാർ നിർമ്മിച്ചു നൽകുന്ന ഫ്ലാറ്റുകളിൽ വിവേചനപരമായ സമീപനം സ്വീകരിക്കുന്നതായും ബീമാപള്ളി തീരദേശവാസികൾ ഉയർത്തിയ പരാതിയാണ് വാർത്തയായി വന്നത്.

മുട്ടത്തറയിൽ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി നാളെ ഉദ്‌ഘാടനം ചെയ്യാനിരിക്കെയാണ് പ്രതിഷേധം ഉയർന്നത്. കടലാക്രമണത്തിൽ വീട് നഷ്ടമായ ബീമാപള്ളികാർക്ക് പറയാനുള്ളത് അവഗണനയുടെ ചരിത്രം മാത്രമാണ്. 2016-ലെ ഒന്നാം പിണറായി സർക്കാരിന്റെ ആദ്യഘട്ട പുനർവാസ പദ്ധതിയിൽ ബീമാപള്ളിയിലെ അർഹരായ 168 അപേക്ഷകർ ആദ്യം അവഗണിക്കപ്പെട്ടിരുന്നു. തുടർന്ന് വ്യത്യസ്ത കാലത്തുണ്ടായ അവഗണയുടെ അവസാനത്തെ ഉദാഹരണമാണ് പുനർഗേഹം പദ്ധതി. ഇതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുമെന്നാണ് ബീമാപള്ളിക്കാർ പറഞ്ഞിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉത്തേജക മരുന്ന് ഉപയോഗിച്ചു ; ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്

0
ഗ്ലാസ്‌ഗോ: ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത്...

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

0
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്‌മെന്റ്...

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത....

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....