കൊച്ചി : കരിമോളിൽ നിന്ന് കാണാതായ 14 വയസ്സുകാരി നിഹാല ഫാത്തിമയെ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കൊച്ചി നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കണ്ട ചിലർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കം മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനെ മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെത്തുടർന്നാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയതെന്നാണ് പോലീസിന്റെ നിഗമനം.
വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടിക്കായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. പെൺകുട്ടി റോഡിലൂടെ നടന്നുപോകുന്നതിന്റെയും പിന്നീട് മറൈൻ ഡ്രൈവ് ഭാഗത്ത് എത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ തുടർന്ന് പെൺകുട്ടി എങ്ങോട്ട് പോയി എന്ന കാര്യത്തിൽ വ്യക്തത ലഭിക്കാത്തത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ മാതാപിതാക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.





























