പൂജപ്പുര സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ കണ്ടെത്തി ; പോലീസ് നടപടി വൈകുന്നതായി ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ പോലീസിനെതിരെ ഗുരുതരമായ വീഴ്ചാ ആരോപണങ്ങൾ . ജയിലിലെ ഹോമിയോ ഡിസ്പെൻസറിയിലെ സ്റ്റോറിനുള്ളിൽ മരുന്നുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ കണ്ടെത്തിയത്. ഈ മാസം ഏഴാം തീയതിയാണ് സംഭവം നടന്നത്. ആശുപത്രി സ്റ്റോറിൽ ജോലി ചെയ്യുന്ന രണ്ട് രാഷ്ട്രീയ തടവുകാരാണ് ഫോൺ ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പോത്തൻകോട് റജി കൊലക്കേസിലെ പ്രതി വിനീതും, രഞ്ജിത് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ മുഹമ്മദ് അസ്ലമുമാണ് ഈ സ്റ്റോറിൽ ജോലി ചെയ്തിരുന്നത്.

ഇവർ ഫോൺ ഉപയോഗിച്ച കാര്യം സമ്മതിച്ചതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. സംഭവത്തിൽ പൂജപ്പുര പോലീസ് കേസെടുത്തെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും ഫോൺ കസ്റ്റഡിയിലെടുക്കാനോ ആരാണ് ഫോൺ ഉപയോഗിച്ചതെന്ന് ഔദ്യോഗികമായി കണ്ടെത്താനോ പോലീസ് തയ്യാറായിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം; കേരളാ ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തോട് വിശദീകരണം തേടി

0
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ സംഭവത്തില്‍ കേരളാ...

അപൂർവ്വ കൂടിക്കാഴ്ച; ഭൂമിയിലെ ഏറ്റവും പ്രായമേറിയ ജീവി ‘ജോനാഥന്’ സ്നേഹത്തോടെ ഭക്ഷണം നൽകി നരേന്ദ്ര...

0
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന പങ്കാളിയായ സീഷെൽസിലേക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക...

ഭൂകമ്പം വരും മുൻപേ ഫോണിലെത്തും അലർട്ട്; ഗൂഗിളിന്റെ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഇന്ത്യയിലുമുണ്ടോ? അറിയേണ്ടതെല്ലാം

0
ന്യൂഡൽഹി: വെനസ്വേലയിൽ അടുത്തിടെയുണ്ടായ ശക്തമായ ഭൂചലനത്തിനിടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ...

​’ഇരുണ്ട കാലം’ ക്യാമ്പെയ്‌ന് നേതൃത്വം നൽകിയ പിആർഡി ഉദ്യോഗസ്ഥന് നടപടിക്ക് പകരം പ്രധാന പദവി...

0
തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ പ്രതീഷ് മണിയെ ചലച്ചിത്ര അക്കാദമിയില്‍...