പൂജപ്പുര സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ കണ്ടെത്തി ; പോലീസ് നടപടി വൈകുന്നതായി ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ പോലീസിനെതിരെ ഗുരുതരമായ വീഴ്ചാ ആരോപണങ്ങൾ . ജയിലിലെ ഹോമിയോ ഡിസ്പെൻസറിയിലെ സ്റ്റോറിനുള്ളിൽ മരുന്നുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ കണ്ടെത്തിയത്. ഈ മാസം ഏഴാം തീയതിയാണ് സംഭവം നടന്നത്. ആശുപത്രി സ്റ്റോറിൽ ജോലി ചെയ്യുന്ന രണ്ട് രാഷ്ട്രീയ തടവുകാരാണ് ഫോൺ ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പോത്തൻകോട് റജി കൊലക്കേസിലെ പ്രതി വിനീതും, രഞ്ജിത് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ മുഹമ്മദ് അസ്ലമുമാണ് ഈ സ്റ്റോറിൽ ജോലി ചെയ്തിരുന്നത്.

ഇവർ ഫോൺ ഉപയോഗിച്ച കാര്യം സമ്മതിച്ചതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. സംഭവത്തിൽ പൂജപ്പുര പോലീസ് കേസെടുത്തെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും ഫോൺ കസ്റ്റഡിയിലെടുക്കാനോ ആരാണ് ഫോൺ ഉപയോഗിച്ചതെന്ന് ഔദ്യോഗികമായി കണ്ടെത്താനോ പോലീസ് തയ്യാറായിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ പോര്

0
തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ...

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...