കൊച്ചി : മോഡലുകളുടെ അപകടമരണത്തിൽ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതിനാണ് അറസ്റ്റ്. റോയ് വയലാട്ടിനൊപ്പം മെൽവിൻ, വിഷ്ണു, ലിൻസൻ, ഷിജു ലാൽ, അനിൽ തുടങ്ങി അറസ്റ്റിലായത് 5 ഹോട്ടല്‍ ജീവനക്കാരാണ്. ഡി.ജെ. പാർട്ടിയുടെ ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്ക്ക് നശിപ്പിച്ച കേസിലാണ് നടപടി.
രണ്ട് ജീവനക്കാരെ ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തിൽ എത്തിച്ച് തെളിവെടുത്തു. ദൃശ്യങ്ങൾ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ഹോട്ടൽ ഉടമയ്‌ക്കെതിരെ അന്വേഷണം വേണമെന്നും മരിച്ച അൻസി കബീറിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.





























